നിർത്തിവെച്ച സർവീസുകൾ പുനഃരാരംഭിച്ച് ഇന്ത്യൻ വിമാനക്കമ്പനികളായ എയർ ഇന്ത്യയും ഇൻഡിഗോയും. ഇറാനും ഇസ്രയേലും വെടിനിർത്തൽ അംഗീകരിച്ചതോടെ സംഘർഷ സാധ്യത കുറഞ്ഞത് മുൻനിർത്തിയാണ് നടപടി.
ഇന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പൂർണമായി സാധാരണ നിലയിലേക്ക് കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് എയർ ഇന്ത്യ അറിയിച്ചു.
യൂറോപ്പിലേക്കുള്ള വിമാനങ്ങളും സാവധാനം സർവീസുകളിലേക്ക് പ്രവേശിച്ച് തുടങ്ങിയിട്ടുണ്ട്. അമേരിക്ക, കാനഡ പോലുള്ള രാജ്യങ്ങളിലേക്കുള്ള സർവീസുകൾ എത്രയും വേഗം തുടങ്ങാൻ നടപടിയുണ്ടാകുമെന്നും കമ്പനി എക്സിൽ കുറിച്ചു.
ഗൾഫിലേക്കുള്ള സർവീസുകൾ സാധാരണ സമയക്രമത്തിലേക്ക് വരുന്നതായി ഇൻഡിഗോ വ്യക്തമാക്കി.
ഇതിനിടെ വിമാനസർവീസുകൾ വഴിതിരിച്ചുവിടുന്നത് തുടരുന്നുണ്ട്. ഇറാൻ വ്യോമമേഖലയിലെ യാത്രാനിരോധനം ഇപ്പോഴും തുടരുകയാണ്. ഇത് യാത്രാസമയം കൂടാൻ കാരണമാകുന്നുവെന്നും ഇൻഡിഗോ അറിയിച്ചു.