ആലുവ: മഴ കനത്തതോടെ ആലുവ ശിവക്ഷേത്രം പൂർണമായി മുങ്ങി. അണക്കെട്ടുകളിൽ നിന്നും കൂടുതൽ ജലം തുറന്നു വിട്ടതോടെയാണ് ക്ഷേത്രം മുങ്ങിയത്. ഈ കാലവർഷത്തിൽ രണ്ടാം തവണയാണ് ക്ഷേത്രം മുങ്ങുന്നത്. ഇതിനു മുമ്പ് ഇക്കഴിഞ്ഞ 16നാണ് മുങ്ങിയത്. ഇതേ തുടർന്ന് പിതൃ ദർപ്പണ ചടങ്ങുകൾ പൂർണമായി കരയിലേക്ക് മാറ്റിയിരുന്നു. വിവിധ അണക്കെട്ടുകളിൽ നിന്നുള്ള ജലം തുറന്നുവിട്ടതോടെ പെരിയാറിലെ ജല നിരപ്പ് ഉയർന്നതാണ് ക്ഷേത്രം മുങ്ങാൻ കാരണം. ഇന്നലെ ഇടയ്ക്കിടെ എറണാകുളം ജില്ലയിൽ കനത്ത മഴ പെയ്തതും ജലനിരപ്പ് ഉയരാൻ കാരണമാക്കി.
















