ബിഹാറിലെ വോട്ടർ പട്ടികയുടെ പരിഷ്കരണത്തിൽ സുതാര്യത വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. കോടിക്കണക്കിന് വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്നും നീക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. നോട്ട് നിരോധനം പോലെ ബിഹാറിൽ വോട്ട് നിരോധനമാണ് നടക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു.
2023ന് ശേഷം ജനിച്ചവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ മൂന്നാഴ്ചക്കുള്ളിൽ നൽകണമെന്ന് നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.
നാലു കോടിയിൽ അധികം വരുന്ന ജനങ്ങൾ മൂന്നാഴ്ച കൊണ്ട് രേഖകൾ കൃത്യമായി നൽകാൻ സാധിക്കുമോ എന്ന പ്രതിപക്ഷത്തിന് ചോദ്യത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പ്രതികരിച്ചില്ലെന്നും പ്രതിപക്ഷ നേതാക്കൾ പറയുന്നു.
ബിഹാറിൽ പിൻ വാതിലിലൂടെ എൻആർസി നടപ്പിലാക്കാനാണ് കമ്മീഷന്റെ നീക്കമെന്നും നേതാക്കൾ ആരോപിക്കുന്നു. 2003 ലാണ് ബിഹാറിൽ വോട്ടർ പട്ടിക അവസാനമായി സമൂല പരിഷ്ക്കരണം നടത്തിയത്.