സംസ്ഥാനത്ത് നിപ പടരുന്ന സാഹചര്യത്തിൽ കണ്ടെയ്മെന്റ് സോണുകളിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതേസംബന്ധിച്ച് ജില്ലാ കളക്ടർമാർക്ക് ആരോഗ്യമന്ത്രി നിർദേശം നൽകി. നിപയുടെ സാഹചര്യം കണക്കിലെടുത്ത് ഇന്ന് രാവിലെ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.
നിലവിൽ പാലക്കാടും മലപ്പുറത്തുമാണ് രോഗം സ്ഥിതീകരിച്ചിരിക്കുന്നത് , എന്നാൽ ഈ രണ്ട് കേസുകളും തമ്മിൽ ബന്ധമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
അതിനാൽ തന്നെ രണ്ട് രോഗികളെയും ഇൻഡകസ് രോഗികളായി കണക്കാക്കിയാകും പ്രതിരോധ പ്രവർത്തനങ്ങൾ.
അതേസമയം ഇന്ന് വൈകീട്ട് വീണ്ടും ഉന്നതതലയോഗം ചേരും.