India

തകര്‍ന്ന പാലത്തില്‍ നിന്ന് മുളകൊണ്ടുള്ള ഗോവണി ഉപയോഗിച്ച് സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍, അപകടകരമായ യാത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഉത്തരേന്ത്യയില്‍ പരക്കേ കനത്തമഴയും അതുപലെ വെള്ളക്കെട്ടുമാണ്. പുഴ കരകവിഞ്ഞൊഴുകുന്നതോടെ നിരവധി പാലങ്ങളും മറ്റു ഗതാഗത മാര്‍ഗങ്ങളും തകര്‍ന്ന അവസ്ഥയാണ്. ജാര്‍ഖണ്ഡില്‍ തകര്‍ന്ന പാലത്തിന്റെ ഒരു ഭാഗത്തേക്ക് കയറാന്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച മരപ്പലക ഉപയോഗിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി. പക്ഷേ അപകടകരമായ ഈ അവസ്ഥ ഉപയോഗിച്ചതിനാല്‍ നിരവധി പേര്‍ അധികൃതരുടെ നടപടിയെ വിമര്‍ശിച്ചു. കനത്ത മഴയില്‍ പാലം തകര്‍ന്നതിനെത്തുടര്‍ന്ന് ജാര്‍ഖണ്ഡിലെ ഖുന്തിയില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ ഈ അപകടകരമായ വഴി ഉപയോഗിക്കാന്‍ തുടങ്ങി.

‘തകര്‍ന്ന റോഡിലൂടെ കുട്ടികള്‍ നടന്ന്, തകര്‍ന്ന പാലത്തിലൂടെ മുളകൊണ്ടുള്ള ഗോവണി ഉപയോഗിച്ച് സ്‌കൂളിലെത്തുന്നു,’ വീഡിയോയ്‌ക്കൊപ്പം വാര്‍ത്ത ഏജന്‍സിയായ ANI എഴുതി. തകര്‍ന്ന പാലത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വഴിയാത്രക്കാരുടെ സഹായത്തോടെ ഒരു വിടവ് മുറിച്ചുകടക്കുന്നത് ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ആ ഭാഗം കടക്കുമ്പോള്‍, പാലം തകര്‍ന്ന ഭാഗത്തെത്തുന്നു മുന്നോട്ടുള്ള വഴി അപ്രാപ്യമായി. എന്നിരുന്നാലും, സ്‌കൂള്‍ കുട്ടികള്‍ പാലത്തിന്റെ അടുത്ത ഭാഗത്തെത്താന്‍ ഒരു താല്‍ക്കാലിക മുള ഗോവണി കയറി അത് മുറിച്ചുകടന്ന് സ്‌കൂളിലേക്ക് പോകുന്നു. പോസ്റ്റ് കാണാം;

ദേശീയ മാധ്യമമായ ലൈവ് ഹിന്ദുസ്ഥാന്റെ റിപ്പോര്‍ട്ട് അനുസരിച്ച് , ഖുന്തിടോര്‍പ പ്രധാന റോഡിലെ പെലൗള്‍ ഗ്രാമത്തിലെ ബനായ് നദിയിലെ പാലം ജൂണ്‍ 19 ന് കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നു. അതിനുശേഷം, വാഹനങ്ങള്‍ ബദല്‍ വഴിയിലൂടെ സര്‍വീസ് ആരംഭിച്ചു. ചില പ്രദേശവാസികള്‍ക്ക്, പ്രത്യേകിച്ച് സ്വകാര്യ വാഹനങ്ങള്‍ ലഭ്യമല്ലാത്തവര്‍ക്ക്, ഇതര വഴിയിലൂടെ കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. തകര്‍ന്ന പാലത്തില്‍ ഗ്രാമവാസികള്‍ നിര്‍മ്മിച്ച താല്‍ക്കാലിക മരക്കോവണി ഉപയോഗിച്ചാണ് അവരുടെ കുട്ടികള്‍ അപകടസാധ്യത ഏറ്റെടുക്കുന്നത്.

ഗോവണി നീക്കം ചെയ്തതായി SDO പറഞ്ഞു;
യാത്രക്കാര്‍ക്കായി ഒരു ബദല്‍ റൂട്ട് ഇതിനകം സ്ഥാപിച്ചിട്ടുണ്ടെന്നും മുളകൊണ്ടുള്ള ഗോവണി നീക്കം ചെയ്തിട്ടുണ്ടെന്നും ഇന്‍ചാര്‍ജ് എസ്ഡിഒ അരവിന്ദ് ഓജ പറഞ്ഞു. ‘ഞങ്ങള്‍ ഒരു ബദല്‍ റൂട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇത് ഇരട്ടവരി പാതയാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. 23 ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തിയാകുമെന്നും വാഹന ഗതാഗതം ആരംഭിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’. ‘പാലം കടക്കാന്‍ കുട്ടികള്‍ മുളകൊണ്ടുള്ള ഏണിയില്‍ കയറുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരമൊരു സംഭവം വീണ്ടും ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുളകൊണ്ടുള്ള ഏണിയും നീക്കം ചെയ്തിട്ടുണ്ട്. എല്ലാ സുരക്ഷാ നടപടികളും ഞങ്ങള്‍ നടപ്പിലാക്കും,’ എസ്ഡിഒ പറഞ്ഞു.