തിരുവനന്തപുരം: കേരള സർവകലാശാലയുടെ നിർണായക സിൻഡിക്കേറ്റ് യോഗം ഇന്ന്. രാവിലെ ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ രജിസ്ട്രാർക്കെതിരായ സസ്പെൻഷൻ നടപടിയാണ് ചർച്ച ചെയ്യുക. സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർക്കണം എന്നാവശ്യപ്പെട്ട് ഇടതു സിൻഡിക്കേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേരള സർവകലാശാല രജിസ്റ്റർ കേസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തതിന് മുൻപ് ഭാരതാംബ ചിത്ര വിവാദം ചർച്ച ചെയ്യാൻ സിൻഡിക്കേറ്ററും ചേരണമെന്ന് ആവശ്യപ്പെട്ട് ഇടത് അംഗങ്ങൾ കത്ത് നൽകിയിരുന്നു.
സസ്പെൻഷൻ നടപടിയിൽ ഹൈക്കോടതി ആവശ്യപ്പെട്ട വിശദീകരണം സിൻഡിക്കേറ്റ് തീരുമാനപ്രകാരം നൽകണമെന്നാണ് ഇടത് അംഗങ്ങളുടെ ആവശ്യം. ഇക്കാര്യം വൈസ് ചാൻസലർ അംഗീകരിക്കുമോ എന്നതാണ് നിർണായകമാവുക.