കോഴിക്കോട്: സ്കൂളുകളിൽ സമയമാറ്റം നടപ്പിലാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി സമസ്ത. രേഖാമൂലം സർക്കാരിനെ കാര്യങ്ങൾ അറിയിച്ചിട്ടും വിഷയം പരിഗണിക്കാൻ സർക്കാർ ഇതുവരെ തയ്യാറാകാത്ത കൊണ്ടാണ് സമസ്ത പ്രതിഷേധത്തിനൊരുങ്ങുന്നത്.
സമസ്ത മദ്രസ മാനേജ്മെന്റ് അസോസിയേഷൻ ആണ് ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ സമരപ്രഖ്യാപനം നടത്തിയത്. വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ടൗൺ ഹാളിൽ സമരപ്രഖ്യാപന കൺവൻഷൻ ചേരും.
ഏറെനാളുകൾക്ക് ശേഷമാണ് സർക്കാരുമായി നേരിട്ട് ബന്ധപ്പെട്ട ഒരു വിഷയത്തിൽ സമസ്ത പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്.
സ്കൂൾസമയം മാറ്റുന്നത് മദ്രസാ വിദ്യാഭ്യാസത്തിന് തടസ്സമാകുമെന്ന് സമസ്ത നേതാക്കൾ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിയുടെ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.