വഡോദരയെയും ആനന്ദിനെയും ബന്ധിപ്പിക്കുന്ന ഗംഭീരാ പാലം തകർന്നതിനെത്തുടർന്ന് ഗുജറാത്തിലെ വഡോദര ജില്ലയിൽ അഞ്ച് വാഹനങ്ങൾ നദിയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. നിരവധി പേരെ രക്ഷപ്പെടുത്തി.കുറഞ്ഞത് അഞ്ച് വാഹനങ്ങളെങ്കിലും നദിയിൽ വീണതായി പ്രാഥമിക വിവരമുണ്ടെന്ന് ഗുജറാത്ത് സർക്കാർ വക്താവും മന്ത്രിയുമായ ഋഷികേശ് പട്ടേൽ പറഞ്ഞു.
ഗംഭീരാ പാലത്തിന്റെ നിർമ്മാണം 1981 ൽ ആരംഭിച്ചു, 1985 ൽ ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. 2017 ൽ, പാലത്തിന്റെ മോശം അവസ്ഥ കാരണം ഭാരമേറിയ വാഹനങ്ങൾക്ക് പാലം അടച്ചിടണമെന്ന് കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടിരുന്നു.
പാലത്തിന്റെ 23 സ്പാനുകളിൽ ഒന്ന് തകർന്നതായി മുഖ്യമന്ത്രി പട്ടേൽ എക്‌സിൽ പറഞ്ഞു. സംഭവത്തിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തി.