പത്തനംതിട്ട: എഡിഎം നവീന്‍ബാബു കേസിലെ കുറ്റപത്രത്തിനെതിരെ നവീൻ ബാബുവിന്റെ കുടുംബം രംഗത്ത്. ചില ആളുകളിലേക്ക് മാത്രം ഒതുക്കി നിർത്തി കുറ്റപത്രം സമർപ്പിച്ചത് ദുരുദ്ദേശപരമെന്ന് നാവീൻ ബാബുവിന്റെ ബന്ധു അനിൽ പി. നായർ ആരോപിച്ചു .
കലക്ടറുടെ മൊഴി ഗൂഢാലോചനകളുടെ ഭാഗമാണെന്നും പ്രശാന്തൻ ഉൾപ്പെടെ കേസിൽ പ്രതിയാകേണ്ട ആളാണെന്നും അനിൽ പി. നായർ അഭിപ്രായപെട്ടു. ദിവ്യയുടെ സുഹൃത്തിന്റെ ആവശ്യത്തിനെ എതിർത്തതിനാണ് നവീൻ ബാബുവിനെ വ്യക്തിഹത്യ ചെയ്തതെന്നും കുറ്റസമ്മതം നടത്താനുള്ള ബന്ധം കലക്ടറുമായി നവീൻ ബാബുവിനില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു .
നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ടെന്ന് ദിവ്യയുടെ അഭിഭാഷകൻ അഡ്വ.കെ വിശ്വൻ അഭിപ്രായപെട്ടു . നവീൻ ബാബുവിന്റെ ആത്മഹത്യയിൽ മൊഴികളിലേറെയും പി.പി ദിവ്യക്ക് അനുകൂലമായാണ് കാണിക്കുന്നത്. ആത്മഹത്യക്ക് മുൻപ് നവീൻ ബാബു ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചന്നാണ് സാക്ഷിമൊഴി കാണുന്നത് തന്നെ ഇടനിലക്കാരനാക്കാൻ നവീൻ ബാബു ശ്രമിച്ചെന്നാണ് ദിവ്യയുടെ ബന്ധു പ്രശാന്ത് പറയുന്നത് .