ആരും കാണാതെ മാരുതി സ്വിഫ്റ്റ് കാറിൽ കഞ്ചാവ് കടത്തിയ രണ്ടാം പ്രതിക്ക് രണ്ടു വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവും വിധിച്ചു.
കാസർഗോഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഈ കേസിലെ ഒന്നാം പ്രതിയെ മുമ്പ് ശിക്ഷിച്ചിരുന്നു. 10 വർഷം മുൻപ് 29/11/2015 ന് രാത്രി 11.30 മണിയോടെയാണ് സംഭവം.
KL14 N 7919 നമ്പർ കാറിൽ 4.830 കിലോഗ്രാം കഞ്ചാവാണ് ഇവ കടത്തിയത്. 39 വയസുകാരനായ അബ്ദുൾറൗഫിനാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.
ബേള ഗ്രാമത്തിലെ സീതാംഗോളി എന്ന സ്ഥലത്ത് വെച്ചാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി പ്രതികളെ പിടികൂടിയത്.
സബ്ബ്-ഇൻസ്പെക്ടർ എ സന്തോഷ്കുമാർ ,പൊലീസുകാരായ ശശിധരൻ കെ ,രതീഷ് എം ,രഞ്ജിത്ത് ,അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.