Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സമരങ്ങളുടെ സന്തതസഹചാരി; വി എസ് എന്ന പ്രക്ഷോഭകാരി അടയാളപ്പെട്ട സംഭവങ്ങള്‍ അനവധി; പ്രീയ സഖാവിനെ ഓർത്ത് ബിനോയ് വിശ്വം | Binoy Viswam about comrade VS

കൗതുകങ്ങളും കളിയനുഭവങ്ങളും നിറഞ്ഞതായിരുന്നില്ല വി എസ് അച്യുതാനന്ദനെന്ന പോരാളിയുടെ ബാല്യ കൗമാരങ്ങള്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 22, 2025, 10:39 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇടിച്ചിടിച്ച് മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും വി എസ് തന്റെ ആശയപഥത്തില്‍ ഉറച്ചുനിന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. ദുരിതങ്ങളുടെ കയര്‍ പിരിച്ചും പാടങ്ങളില്‍ വിയര്‍പ്പൊഴുക്കിയും ജീവിതം തുന്നിച്ചേര്‍ക്കുന്ന തൊഴിലാളികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങളിലൂടെ സ്വന്തം പാത അവരുടെ ഉന്നമനത്തിനായുള്ള പോരാട്ടമാണെന്ന് സ്വയം തിരിച്ചറിയുകയായിരുന്നു വി എസ് എന്നും ബിനോയ് വിശ്വം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നിലപാടുകളിലെ സ്ഫടിക സമാനത

കൗതുകങ്ങളും കളിയനുഭവങ്ങളും നിറഞ്ഞതായിരുന്നില്ല വി എസ് അച്യുതാനന്ദനെന്ന പോരാളിയുടെ ബാല്യ കൗമാരങ്ങള്‍. നാലുവയസുള്ളപ്പോള്‍ വസൂരി ബാധിച്ച് മാതാവിനെയും 11ാം വയസില്‍ പിതാവിനെയും നഷ്ടപ്പെട്ട കൗമാരക്കാരന് അത്തരം കൂതൂഹലങ്ങള്‍ ലഭിക്കുന്നതിന് അനുയോജ്യമായ ജീവിത പരിസരമായിരുന്നില്ല അദ്ദേഹത്തിന്റെ കുടുംബത്തിന്റേത്. നാലുമക്കളില്‍ രണ്ടാമനായവന് തനിക്ക് താഴെയുള്ളവരുടെ ജീവിതഭാരവും കൂടി വഹിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് ഏഴാം ക്ലാസില്‍ പഠനമവസാനിപ്പിച്ച് മൂത്ത സഹോദരന്‍ ഗംഗാധരനൊപ്പം ജൗളിക്കടയില്‍ സഹായിയാകേണ്ടിവന്നത്.

പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം നേടാനാകാതെ പോയ അദ്ദേഹം പക്ഷേ ജീവിതാനുഭവങ്ങളുടെ പാഠശാലകളിലും വായനാ മുറികളിലും നിന്ന് നേടിയ വിജ്ഞാനത്തിലൂടെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകള്‍ നേടിയവരേക്കാള്‍ ഉന്നതതലങ്ങളിലെത്തി. കേരള ചരിത്രത്തിന്റെ ഗതിനിര്‍ണയം നടത്തിയ ഐതിഹാസിക പ്രക്ഷോഭത്തിന്റെ കേന്ദ്രമായി മാറിയ പുന്നപ്രയിലെ പറവൂര്‍ ജങ്ഷനിലെ സഹോദരന്റെ ജൗളിക്കടയിലെത്തുന്നവര്‍ നടത്തിയ രാഷ്ട്രീയ ചര്‍ച്ചകളിലൂടെയാണ് അവിടെ ജോലിക്കാരനായിരുന്ന വി എസ് അച്യുതാനന്ദന്റെ രാഷ്ട്രീയ ബോധ്യങ്ങള്‍ നിര്‍ണയിക്കപ്പെട്ടത്.

പിന്നീട് കടയുടെ പരിസരത്തെ ആസ്പിന്‍വാള്‍ കയര്‍ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്ന് തൊഴിലാളി സംഘടനാ പ്രവര്‍ത്തകനായതോടെ അദ്ദേഹത്തിലെ അധഃസ്ഥിതി വര്‍ഗ സംഘാടകന്റെ പൂര്‍ണരൂപം പരുവപ്പെട്ടു. ആലപ്പുഴയില്‍ അപ്പോള്‍ കമ്മ്യൂണിസ്റ്റ്, തൊഴിലാളി മുന്നേറ്റങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും നദികളൊഴുകിത്തുടങ്ങിയിരുന്നു. സൈമണ്‍ ആശാന്‍, ആര്‍ സുഗതന്‍, കെ വി പത്രോസ്, പി കൃഷ്ണപിള്ള, ടി വി തോമസ് എന്നിങ്ങനെ നേതാക്കളുടെ കാര്‍മികത്വത്തില്‍ കയര്‍, മത്സ്യം, ഓയില്‍ ആന്റ് കന്നിട്ട, ചെത്ത് മേഖലകളിലെ തൊഴിലാളികളുടെ സംഘടിതരൂപം പിറവിയെടുക്കുന്ന കാലം. അവരുടെ നേതൃത്വത്തിലുള്ള കയര്‍ത്തൊഴിലാളി സംഘടനയിലേക്കാണ് വിഎസ് ചുവടുവച്ചെത്തിയത്. പിന്നീട് സംഘടനയുടെ ഭാരവാഹിയായും മാറി.

1940ല്‍ സിപിഐ അംഗമായ അദ്ദേഹം പാര്‍ട്ടി നിര്‍ദേശപ്രകാരം 1941ല്‍ കുട്ടനാട്ടിലെത്തുകയും ജന്മി, ഭൂപ്രഭുക്കന്മാര്‍ക്കു കീഴില്‍ അടിമകളെപ്പോലെ പണിയെടുക്കുന്ന കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹത്തിന് 18 വയസായിരുന്നു. യൗവനത്തിലെത്തുന്നതിന് മുമ്പുതന്നെ നാട്ടില്‍ നിന്ന് വിട്ട് തൊഴിലാളി സംഘാടനത്തിനെത്തിയ വിഎസിന് നഷ്ടമായ ബാല്യ, കൗമാരങ്ങളുടെ സ്വാഭാവിക ജീവിതത്തെ ഈ ആദ്യകാലത്തിന്റെ വായനയിലൂടെ നമുക്ക് മനസിലാക്കാനാകും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും തൊഴിലാളി യൂണിയനുകളുടെയും പ്രവര്‍ത്തകരും നേതാക്കളും ഒളിവിലും ജയിലിലും അനുഭവിക്കേണ്ടിവന്ന പീഡനങ്ങളുടെ അവശേഷിപ്പുകള്‍ – 1940കളിലെയും 1948ല്‍ കല്‍ക്കട്ടാ തീസീസിന്റെ കാലത്തുമുണ്ടായ തീവ്രാനുഭവങ്ങള്‍ – വിഎസിന്റെ ശരീരത്തിലും ബാക്കിയുണ്ട്.

ReadAlso:

വേണുവിന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കി; വീഴ്ച ഉണ്ടായിട്ടില്ലെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി

മലപ്പുറത്തെ ‘ക്രൈം കാപിറ്റൽ’ ആക്കാൻ ശ്രമം; എസ്.പി.ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാജി വെച്ച പൊലീസ് ഉദ്യോഗസ്ഥൻ

വാക്കുപാലിച്ച മുഖ്യമന്ത്രി: 12 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്‌ രാമൻകുട്ടി; പെൻഷൻ കുടിശിക ബാങ്ക് അക്കൗണ്ടിലെത്തി

മകൻ LDF സ്ഥാനാർത്ഥിയായി; അച്ഛന് തൊഴിൽ ചെയ്യുന്നതിൽ നിന്ന് വിലക്കുമായി INTUC

‘ഓപ്പറേഷന്‍ രക്ഷിത’: ട്രെയിനുകളിൽ മദ്യപിച്ച് യാത്ര ചെയ്യുന്നവർക്ക് കര്‍ശന നടപടി; ഇന്നലെ 72 പേർ പിടിയിൽ

ഇടിച്ചിടിച്ച് മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും അദ്ദേഹം തന്റെ ആശയപഥത്തില്‍ ഉറച്ചുനിന്നു. ദുരിതങ്ങളുടെ കയര്‍ പിരിച്ചും പാടങ്ങളില്‍ വിയര്‍പ്പൊഴുക്കിയും ജീവിതം തുന്നിച്ചേര്‍ക്കുന്ന തൊഴിലാളികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങളിലൂടെ സ്വന്തം പാത അവരുടെ ഉന്നമനത്തിനായുള്ള പോരാട്ടമാണെന്ന് സ്വയം തിരിച്ചറിയുകയായിരുന്നു വിഎസ്. കിടപ്പുജീവിതത്തിലേക്ക് മാറുന്നതിനിടയാക്കിയ പക്ഷാഘാതം പിടികൂടുന്ന 2019 അവസാനം വരെ അദ്ദേഹത്തിന്റെ സമരഭരിതവും അതേസമയം നിലപാടുകളില്‍ വിട്ടുവീഴ്ചയുമില്ലാത്തതുമായ സമരജീവിതത്തിന് നാം നേര്‍സാക്ഷികളായി.

അകത്തും പുറത്തും കലാപകാരിയായിരുന്നു വിഎസ് എന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ജീവിതം പഠിച്ചവര്‍ക്ക് അതിശയോക്തിയാവില്ലത്. പാര്‍ട്ടിക്കകത്തുണ്ടായ അഭിപ്രായ ഭിന്നതകളില്‍ ഒരു പക്ഷം പിടിക്കുമ്പോഴും താന്‍ നില്‍ക്കുന്ന ഭാഗമാണ് ശരിയെന്ന് അദ്ദേഹം കര്‍ശന നിലപാടെടുത്തു. 1964ല്‍ സിപിഐയില്‍ ഭിന്നിപ്പിനിടയാക്കിയ അഭിപ്രായ ഭിന്നതയുടെ കാലത്ത് അദ്ദേഹം ഈ നിലപാട് ആവര്‍ത്തിച്ചു. ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയ 32 പേരില്‍ വിഎസ്, ഒരാളായത് അതുകൊണ്ടായിരുന്നു. സമരങ്ങളുടെ സന്തതസഹചാരിയായാണ് വര്‍ത്തമാനകാല കേരള ചരിത്രത്തില്‍ അദ്ദേഹം അടയാളപ്പെട്ടത്. ആദ്യകാല സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും സമരങ്ങള്‍ക്കും ശേഷം മിച്ചഭൂമി സമരം, വെട്ടിനിരത്തലെന്ന് വിമര്‍ശിക്കപ്പെട്ട നെല്‍വയല്‍ സംരക്ഷണ സമരം, ഇടമലയാറിലെയും മതികെട്ടാനിലെയും കയ്യേറ്റവിരുദ്ധ പോരാട്ടങ്ങള്‍, പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടിയുള്ള ജനമുന്നേറ്റങ്ങള്‍ എന്നിങ്ങനെ സമീപകാലത്ത് വിഎസ് എന്ന പ്രക്ഷോഭകാരി അടയാളപ്പെട്ട സംഭവങ്ങള്‍ പലതായിരുന്നു.

പ്രതിപക്ഷത്തായിരിക്കുമ്പോള്‍ താന്‍ നയിച്ച പ്രക്ഷോഭങ്ങള്‍ക്കുശേഷം അതിലുന്നയിച്ച ആവശ്യങ്ങളുടെ നിയമപരമായ സാധൂകരണത്തിനുവേണ്ടിയുള്ള ശ്രമങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത ഭരണാധികാരിയുമായി. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നെല്‍വയല്‍ സംരക്ഷണ നിയമവും വനം സംരക്ഷണത്തിനുവേണ്ടിയുള്ള ശക്തമായ നിലപാടുകളും മൂന്നാറിലുള്‍പ്പെടെ അനധികൃത കയ്യേറ്റത്തിനെതിരായ ഭരണനടപടികളും നിരവധി സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടായി. അവിടെയും നിലപാടിന്റെ കാര്‍ക്കശ്യത്തിനിടെ പാര്‍ട്ടിയുടെ വൃത്തത്തിന് പുറത്തുകടന്ന വിഎസിനെയും ചില വേളകളില്‍ നാം കാണുകയുണ്ടായി.

വി എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ നിയമസഭാംഗവും മുഖ്യമന്ത്രിയായിരുന്ന അഞ്ചുവര്‍ഷം വനം, ഭവന നിര്‍മ്മാണ വകുപ്പുകളുടെ ചുമതല വഹിച്ച മന്ത്രിയുമായിരുന്നതിന്റെ ഊഷ്മളമായ നിരവധി അനുഭവങ്ങള്‍ ഈ കുറിപ്പെഴുതാനിരിക്കുമ്പോള്‍ മനസിലേക്ക് കടന്നുവരുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ് വനവും വന്യജീവിസംരക്ഷണവുമെന്നതിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ നടപടികളെയും കലവറയില്ലാതെ പിന്തുണച്ച മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. എം എന്‍ ഗോവിന്ദന്‍ നായരുടെ കാലത്ത് ആരംഭിച്ച ലക്ഷം വീട് പദ്ധതികളുടെ നവീകരണമുള്‍പ്പെടെ ഭവനരഹിതരില്ലാത്ത കേരളമെന്ന സ്വപ്നസാക്ഷാത്കാരത്തിനുള്ള ഭവന വകുപ്പിന്റെ പദ്ധതികള്‍ക്കും അദ്ദേഹത്തിന്റെ അകമഴിഞ്ഞ പിന്തുണ കിട്ടി.

വികസനത്തിന്റെ പേരിലുള്ള മരം നശീകരണത്തിനെതിരെ വനംമന്ത്രിയെന്ന നിലയിലെടുത്ത നിലപാടുകളും നടപടികളും പ്രതീക്ഷിക്കാത്ത ചില കോണുകളില്‍ നിന്ന് വിമര്‍ശനം വരുത്തിയപ്പോഴും മുഖ്യമന്ത്രിയെന്ന നിലയില്‍ വിഎസ് കൂടെ നിന്നത് നല്ല ഓര്‍മ്മകളിലൊന്നാണ്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിയശേഷം പ്രതിപക്ഷ നേതാവായും 2016 മുതല്‍ അഞ്ചുവര്‍ഷക്കാലം ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനെന്ന നിലയില്‍ ഭരണ നടപടികള്‍ ജനോപകാരപ്രദമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശകനായും അദ്ദേഹത്തിലെ പോരാളിയെയും നേതാവിനെയും പിന്നീടും കേരളം കണ്ടു. ജീവിതകാലം മുഴുവന്‍ മികച്ച സംഘാടകനും പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ അവകാശപോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയും ജനക്ഷേമ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയ ഭരണാധികാരിയും അതേസമയം തന്നെ നിലപാടുകളില്‍ കാര്‍ക്കശ്യവും ജീവിതത്തില്‍ സ്ഫടിക സമാനമായ വിശുദ്ധിയും കാത്തുസൂക്ഷിച്ച മനുഷ്യനുമൊക്കെ ആയാണ് വിഎസിനെ കേരളം എക്കാലവും ഓര്‍ക്കുക.

content highlight: Comrade VS

 

Tags: Anweshanam.comBINOY VISWAMComrade VSBinoy Viswam about comrade VS

Latest News

പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായകളെ നീക്കണം: സുപ്രീംകോടതി

പ്രധാനാധ്യാപികയുടെ സസ്പെൻഷൻ പിൻവലിച്ചു: പാലക്കാട് കണ്ണാടി ഹൈസ്കൂളിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥി അർജുന്റെ കുടുംബം പ്രതിഷേധവുമായി രംഗത്ത്

തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഹകരിക്കും; എ.വി ഗോപിനാഥ്

ആളെക്കൊല്ലും ഗണേശ കുതന്ത്രമന്ത്രം ?: വേഗതയില്‍ പാളവും വാനവും തോല്‍ക്കണം ?; എല്ലാ സ്‌റ്റോപ്പിലും നിര്‍ത്തുകയും വേണം ?; KSRTC ഡ്രൈവര്‍മാരെയും യാത്രക്കാരെയും കൊലയ്ക്കു കൊടുക്കുമോ ?

മരുന്ന് വില കുറയ്ക്കുന്നതിനുള്ള ചർച്ചയ്ക്കിടെ ഫാർമസ്യൂട്ടിക്കൽ എക്സിക്യൂട്ടീവ് കുഴഞ്ഞുവീണു; ട്രംപിൻ്റെ പ്രഖ്യാപനം ഉടൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies