Kerala

ഡിസി ഓഫിസിൽ നിന്ന് പടിയിറങ്ങി നേതാവ്; റിക്രിയേഷന്‍ മൈതാനത്ത് ജനസാഗരം

മുഖ്യമന്ത്രിയും കേരളത്തിൻ്റെ പ്രിയ സഖാവുമായിരുന്ന വിഎസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി അലപ്പുഴ റിക്രിയേഷന്‍ മൈതാനത്ത് എത്തിച്ചു. പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെയും ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെയും പൊതുദര്‍ശനം നിര്‍ബന്ധപൂരവം പൂര്‍ത്തീകരിച്ചാണ് ഇപ്പോള്‍ റിക്രിയേഷന്‍ മൈതാനത്തേക്ക് എത്തിച്ചിരിക്കുന്നത്.അര മണിക്കൂര്‍ നിശ്ചയിച്ചിരുന്ന ഡിസിയിലെ പൊതുദര്‍ശനം ഇവിടെ മണിക്കൂറുകളോളമാണ് നീണ്ടത്. അതോടെയാണ് പൊതുദര്‍ശനം അവസാനിപ്പിക്കേണ്ടി വന്നത്. വീട്ടില്‍ ഒരു മണിക്കൂറാണ് പൊതുദര്‍ശനം പറഞ്ഞിരുന്നതെങ്കിലും അവസാനമായി കാണാനെത്തിയവരെക്കൊണ്ട് വേലിക്കകത്ത് നിറഞ്ഞതോടെ രണ്ടര മണിക്കൂര്‍ പൊതുദര്‍ശന സമയം നീട്ടേണ്ടി വന്നു. പുന്നപ്രയുടെ മണിമുത്തിന് ഹൃദയാഭിവാദ്യങ്ങള്‍ നല്‍കിയാണ് അവര്‍ വേലിക്കകത്ത് വീട്ടില്‍നിന്ന് യാത്രയാക്കിയിരിക്കുന്നത്.

തിരുവനന്തപുരത്ത്നിന്ന് 22 മണിക്കൂറെടുത്താണ് വിഎസിൻ്റെ വിലാപയാത്ര വേലിക്കകത്തേക്ക് എത്തിച്ചത്. വീട്ടില്‍ ഒരു മണിക്കൂറാണ് പൊതുദര്‍ശ സൗകര്യം ഒരുക്കിയിരിക്കുന്നത്. ശേഷം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലാകും പൊതുദര്‍ശനം നടക്കുക. വൈകിട്ട് വലിയ ചുടുകാട്ടിലാണ് സംസ്കാരം നടക്കുക.

വഴിയിലുടനീളം ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നത്. കനത്ത മഴയെ പോലും അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ സഖാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഏറെനേരം കാത്തുനില്‍ക്കുന്നത്.