നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യ യുകെ സ്വതന്ത്ര വ്യാപാര കരാർ നടപ്പിലായിരിക്കുകയാണ്. മൂന്ന് വർഷത്തെ ചർച്ചകൾക്ക് ശേഷമാണ് ഇരു രാജ്യങ്ങളും ഈ സുപ്രധാന തീരുമാനത്തിലെത്തുന്നത്. ഇത് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുകെ വിപണിയിൽ കൂടുതൽ അവസരങ്ങൾ നൽകുന്നു. അതുപോലെ ബ്രിട്ടീഷ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാനും ഉടമ്പടിയിൽ ധാരണയുണ്ട്. ഈ കരാർ ഇരു രാജ്യങ്ങൾക്കും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കും എന്നതിൽ സംശയമില്ല.
2030 ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 12,000 കോടി ഡോളറാക്കി (10.36 ലക്ഷം കോടി രൂപ) വർദ്ധിപ്പുക എന്നതാണ് കരാറിന്റെ പ്രഥമ ലക്ഷ്യം. സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും പുതിയ മാർഗങ്ങൾസൃഷ്ടിക്കുന്നതിലൂടെ കരാർ യുവാക്കൾക്കും കർഷകർക്കും ഏറെ ഗുണം ചെയ്യും.ഇന്ത്യയിൽ നിന്ന് കയറ്റുമതി നടത്തുന്ന ഏകദേശം 99% ഉല്പന്നങ്ങളുടെ തീരുവ യു.കെ ഒഴിവാക്കും. പകരം യു.കെയിൽ നിന്ന് ഇറക്കുമതി നടത്തുന്ന 90% ഇനങ്ങളുടെ തീരുവ ഇന്ത്യയും കുറയ്ക്കും. അടുത്ത 10 വർഷത്തിനകം ഇവയിൽ 85% ഇനങ്ങൾക്കും തീരുവ പൂർണമായി ഒഴിവാകും. അതായത് രണ്ട് രാജ്യങ്ങൾക്കും തങ്ങളുടെ ഉല്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് പരസ്പരം വില്പന നടത്താം.
വിവിധ വ്യാപാര മേഖലകളുമായി ബന്ധപ്പെട്ട് മോദിയും യു.കെ പ്രധാനമന്ത്രിയായ കെയ്ർ സ്റ്റാർമറും തമ്മിൽ ചർച്ച നടത്തി. വ്യാപാരത്തിന് പുറമെ, ആരോഗ്യം, ഊർജ്ജം, വിദ്യാഭ്യാസം, സുരക്ഷ തുടങ്ങി തന്ത്രപ്രധാന മേഖലകളുമായി ബന്ധപ്പെട്ടും കൂടിയാലോചനകൾ നടന്നു, 10 വർഷത്തിന് ശേഷം ഒരു വികസിത രാജ്യവുമായി ഇന്ത്യ ഏർപ്പെടുന്ന ഉഭയകക്ഷി കരാറാണ് ഇപ്പോഴത്തേത് എന്ന പ്രത്യേകതയുമുണ്ട്.
യൂറോപ്യൻ യൂണിയൻ വിട്ടതിന് ശേഷം യു.കെ ഒപ്പു വെക്കുന്ന പ്രധാന കരാർ കൂടിയാണിത്. നിലവിൽ കരാർ ഒപ്പു വെച്ചെങ്കിലും, ഇന്ത്യയിലും, യു.കെയിലും പാർലമെന്റുകളുടെ അംഗീകാരം കൂടി ലഭിച്ചെതിന് ശേഷമേ ഇത് നടപ്പാകൂ. ഇന്ത്യ-യു.കെ വ്യാപാരക്കരാർ 2022 ഒക്ടോബറിൽ ഒപ്പു വെക്കാനായിരുന്ന ധാരണയായിരുന്നതെങ്കിലും പിന്നീടിത് അകാരണമായി വൈകുകയായിരുന്നു
വിശാലമായ തലത്തിൽ സാധനങ്ങൾക്കും, സേവനങ്ങൾക്കും താരിഫുകൾ ഒഴിവാക്കുകയോ, കുറയ്ക്കുകയോ ചെയ്യാനാണ് ധാരണയായിട്ടുള്ളത്. ലെതർ, ടെക്സ്റ്റൈൽസ്, ക്ലോത്തിങ്, ഫൂട് വെയർ അടക്കം കൂടുതൽ മാൻപവർ വേണ്ടി വരുന്ന ഉല്പന്നങ്ങളുടെ കയറ്റുമതിക്ക് തീരുവ കുറയുന്നത് ഇന്ത്യയെ സംബന്ധിച്ച് നേട്ടമാണ്.
ജെംസ് & ജ്വല്ലറി, ഓട്ടോ ഘടകങ്ങൾ, എൻജിനുകൾ, ഫർണിച്ചറുകൾ, സ്പോർട്സ് ഗുഡ്സ്, കെമിക്കൽസ്, മെഷനിറികൾ തുടങ്ങിയവയ്ക്കും യു.കെയിലെ തീരുവ കുറയുകയോ, ഒഴിവാകുകയോ ചെയ്യും. ഇവയിൽ പല ഉല്പന്നങ്ങൾക്കും 4-16% തീരുവയാണ് ഈടാക്കിയിരുന്നത്
ടെക്സ്റ്റൈൽ പ്രൊഡക്ടുകൾക്ക് 8-12% തീരുവയാണുണ്ടായിരുന്നത്. ഇത് കുറയുന്നത് ബംഗ്ലാദേശിലെയും, വിയറ്റ്നാമിലെയും ഉല്പന്നങ്ങളോട് മത്സരിക്കാൻ ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ കരുത്ത് പകരും. അടുത്ത 3 വർഷത്തിനകം ഇന്ത്യൻ ടെക്സ്റ്റൈൽ സെക്ടറിലെ കയറ്റുമതി 40% വർധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഗോൾഡ്, ഡയമണ്ട് ജ്വല്ലറി, ലെതർ ഗുഡ്സ് തുടങ്ങിയവയ്ക്ക് തീരുവ പൂർണമായി ഒഴിവാക്കുന്നത് ഇന്ത്യയിലെ MSME കയറ്റുമതി മേഖലയ്ക്കും, ലക്ഷ്വറി ഉല്പന്ന നിർമാതാക്കൾക്കും നേട്ടമാകും
ഇന്ത്യൻ പ്രൊസസ്ഡ് ഫുഡ്, ബസ്മതി അരി, സുഗന്ധ വ്യഞ്ജനങ്ങൾ, തേയില തുടങ്ങിയവയ്ക്ക് വില കുറയുന്നത് കേരളത്തിലെ അടക്കം കയറ്റുമതിക്കാർക്ക് നേട്ടമാണ്. വിവിധ തരം കെമിക്കലുകൾ, പ്ലാസ്റ്റിക്കുകൾ എന്നിവയ്ക്കും തീരുവ കുറയും
യു.കെയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിസ്കി, കാറുകൾ എന്നിവയുടെ ഇറക്കുമതിക്കും നികുതി കുറയും. സ്കോച്ച് വിസ്കിക്ക് ഇന്ത്യ ഈടാക്കുന്ന തീരുവ 150 ശതമാനത്തിൽ നിന്ന് 75 ആയി കുറയും, പിന്നീട് അടുത്ത 10 വർഷത്തേക്ക് 40% എന്ന തോതിലേക്കും തീരുവ കുറയ്ക്കും. യു.കെയിൽ നിർമിക്കുന്ന കാറുകളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് നിലവിൽ ഈടാക്കുന്ന 100 ശതമാനത്തിലധികമുള്ള താരിഫ് 10% എന്ന തോതിലേക്ക് താഴ്ത്തും.
കൂടാതെ കോസ്മെറ്റിക്സ്, ചോക്കലേറ്റുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ബിസ്ക്കറ്റുകൾ എന്നിവയുടെ താരിഫ് ഇന്ത്യ കുറയ്ക്കുകയോ, പൂർണമായി ഒഴിവാക്കുകയോ ചെയ്യും, ഫലത്തിൽ കാറുകൾക്ക് ഉൾപ്പടെ ഇന്ത്യൻ വിപണിയിൽ വില കുറയും
2030 വർഷത്തോടെ ഇന്ത്യയും, യു.കെയും തമ്മിലുള്ള വ്യാപാരം ഇപ്പോഴുള്ളതിന്റെ ഇരട്ടി, അതായത് 120 ബില്യൺ ഡോളറിലേക്ക് വർധിപ്പിക്കാൻ ധാരണയായതോടൊപ്പം തന്നെ. പുതിയ കരാറിൽ സോഷ്യൽ സെക്യൂരിറ്റി എഗ്രിമെന്റും ഉൾപ്പെടിത്തിയിട്ടുണ്ട്.
ഇന്ത്യയും, യു.കെയും തമ്മിൽ ശക്തമായ ബന്ധമാണ് നിലവിലുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ള രാജ്യങ്ങളിൽ യു.കെ ആറാം സ്ഥാനത്താണ്. ഏകദേശം 36 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയിൽ യു.കെയ്ക്കുള്ളത്.
ഏകദേശം 1,000 ഇന്ത്യൻ കമ്പനികൾ ആ രാജ്യത്ത് പ്രവർത്തിക്കുന്നു. ഇവയിൽ ഏകദേശം 1,00,000 ആളുകൾ ജോലി ചെയ്യുന്നു. ഏകദേശം 2 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഈ കമ്പനികൾ നടത്തിയിരിക്കുന്നത്. 2024-25 വർഷത്തിൽ യു.കെയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 12.6% വർധിച്ച് 14.5 ബില്യൺ ഡോളറിലെത്തിയിരുന്നു. ഇവിടേക്കുള്ള യു.കെയുടെ ഇറക്കുമതി 2.3% ഉയർന്ന് 8.6 ബില്യൺ ഡോളറായി മാറുകയും ചെയ്തു.
വാണിജ്യ മന്ത്രി പീയൂഷ് ഗോയലും യുകെയുടെ ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സും തമ്മിൽ ലണ്ടനിൽ പ്രധാനമന്ത്രി മോദിയും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി കെയർ സ്റ്റാർമറും നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് കരാർ യാഥാർത്ഥ്യമായത്.
എഫ്‌ടിഎയെ ഒരു “നാഴികക്കല്ലായ കരാർ” എന്നാണ് സ്റ്റാർമർ ഒരു ട്വീറ്റിൽ കരാറിനെ വിശേഷിപ്പിച്ചത്, ഈ കരാർ യുകെയിൽ തൊഴിലവസരങ്ങളും ബിസിനസ് അവസരങ്ങളും സൃഷ്ടിക്കുന്നതിന് ആക്കം കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു.
“ഇന്ത്യയുമായുള്ള ഒരു നാഴികക്കല്ല് കരാർ എന്നാൽ യുകെയിൽ തൊഴിലവസരങ്ങൾ, നിക്ഷേപം, വളർച്ച എന്നിവയാണ്. ഇത് ആയിരക്കണക്കിന് ബ്രിട്ടീഷ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ബിസിനസുകൾക്ക് പുതിയ അവസരങ്ങൾ തുറക്കുകയും തൊഴിലാളികളുടെ പോക്കറ്റുകളിൽ പണം നിക്ഷേപിക്കുകയും ചെയ്യുന്നു. അതാണ് ഞങ്ങളുടെ പ്രവർത്തനത്തിലെ മാറ്റത്തിനുള്ള പദ്ധതി,” അദ്ദേഹം എക്‌സിൽ എഴുതി.