ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സുലൈമാൻ ഉൾപ്പെടെയുള്ളവരെയാണ് വധിച്ചതെന്ന് അമിത്ഷാ ലോക്സഭയില്‍ പറഞ്ഞു. കൊല്ലപ്പെട്ടവര്‍ പാകിസ്ഥാൻ പൗരന്മാരാണെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ മഹാദേവിലൂടെയാണ് ഭീകരര്‍ക്കെതിരായ നീക്കം സൈന്യം നടത്തിയത്. ഭീകരിൽ നിന്ന് പഹൽഗാമിൽ ഉപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തു. ഫോറൻസിക് പരിശോധനയിൽ ആയുധങ്ങൾ തിരിച്ചറിഞ്ഞു. താൻ സംസാരിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അമിത് ഷാ പറഞ്ഞു.
സൈന്യവും സിആർപിഎഫും ജമ്മുകശ്മീർ പൊലീസും സംയുക്തമായാണ് പ്രവർത്തിച്ചത്. സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ മൂന്ന് ഭീകരവാദികളെയും വധിച്ചു. സ്ഥിരീകരണത്തിനായി, എൻഐഎ കസ്റ്റഡിയിലുള്ള ആക്രമണത്തിൽ ഉൾപ്പെട്ട നാല് പേരെ കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹം കാണിച്ചു.
പുൽമേട്ടിൽ ഉണ്ടായിരുന്നത് ഈ മൂന്ന് പേരാണെന്ന് അവർ സ്ഥിരീകരിച്ചു. പഹൽഗാമിൽ നിന്നുള്ള ഫോറൻസിക് ബാലിസ്റ്റിക് റിപ്പോർട്ടുകളും പരിശോധനകളും ഉപയോഗിച്ച് തീവ്രവാദികളിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങൾ ഒന്നുതന്നെയാണെന്ന് സ്ഥിരീകരിച്ചുവെന്ന് അമിത് ഷാ വ്യക്തമാക്കി.
ഓപ്പറേഷൻ മഹാദേവിൽ പ്രതിപക്ഷം നിരാശരാണെന്നും ഭീകരരെ വധിച്ചതിൽ പ്രതിപക്ഷം സന്തുഷ്ടരല്ലെന്നും അമിത് ഷാ പറഞ്ഞു.