തിരുവനന്തപുരം: താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണറുമായി സമവായത്തിന് ഇല്ലെന്ന് ഉറപ്പിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി നൽകിയ കത്തിൻമേൽ നടപടി സ്വീകരിച്ചില്ലെങ്കിൽ സർവകലാശാലകളുമായി ബന്ധപ്പെട്ട ഗവർണറുടെ നടപടികൾ സുപ്രിംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ സർക്കാർ തീരുമാനം. സര്‍വകലാശാലകളുടെ ചട്ടത്തിനനുസരിച്ച് നിയമനം നടത്തിയില്ല. സര്‍ക്കാര്‍ നല്‍കിയ പാനല്‍ പരിഗണിച്ചില്ല. താല്‍ക്കാലിക വിസി നിയമനത്തിന് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചില്ല എന്നതടക്കമുള്ള കാര്യങ്ങള്‍ കോടതിയെ അറിയിക്കാനാണ് നീക്കം.
കെടിയു, ഡിജിറ്റൽ സർവകലാശാല വിസി നിയമനങ്ങളിൽ നിന്ന് ഗവർണർ പിന്നോട്ട് പോയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാൻ ആണ് സിപിഎമ്മിന്റെയും തീരുമാനം അടുത്താഴ്ച കേസ് പരിഗണിക്കുമ്പോൾ സുപ്രിംകോടതിയുടെ ശ്രദ്ധയിലേക്ക് വിഷയം ഉന്നയിക്കാനാണ് സർക്കാർ നീക്കം. അതേസമയം, സര്‍ക്കാരിന്റെ ഏത് നീക്കവും നിയമപ്രകാരം നേരിടാനാണ് ഗവര്‍ണറുടെയും തീരുമാനം.
താല്‍ക്കാലിക വിസി നിയമനം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിന്നെയും ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് രണ്ടാമതും ഇന്നലെ മുഖ്യമന്ത്രി കത്തയച്ചു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിമാരുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.
എന്നാല്‍, ഇതിന് പിന്നാലെ സാങ്കേതിക സര്‍വകലാശാലയില്‍ കെ ശിവപ്രസാദിനെയും, ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോക്ടര്‍ സിസാ തോമസിനെയും വീണ്ടും താല്‍ക്കാലിക വിസിമാരായി ഗവര്‍ണര്‍ നിയമിച്ചു. ഇതോടെയാണ് മുഖ്യമന്ത്രി രണ്ടാമത്തെ കത്തയച്ചത്. ഇപ്പോഴത്തെ നിയമനം നിയമപരമല്ലെന്നും സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് താല്‍ക്കാലിക വിസിമാരെ നിയമിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ഇനി സമവായചര്‍ച്ചകളില്‍ കാര്യമില്ലെന്നാണ് വിലയിരുത്തല്‍.
സർക്കാറിനോടുള്ള വെല്ലുവിളിയായിട്ടാണ് ഇത് സിപിഎം നേതൃത്വം കാണുന്നത്. ഇതേ തുടർന്നാണ് ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി ഗവർണർക്ക് വീണ്ടും കത്ത് നൽകിയത്. സുപ്രിംകോടതി വിധിയുടെ ലംഘനം ആണ് വിസിമാരുടെ നിയമനത്തിലൂടെ നടത്തിയതെന്നും, ആ നിയമനങ്ങൾ റദ്ദാക്കണമെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ കത്തിൽ പറഞ്ഞിരുന്നത്. ഇത് ഗവർണർ അംഗീകരിച്ചില്ലെങ്കിൽ നിയമപരമായി മുന്നോട്ടുപോകാൻ തന്നെയാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
















