തിരുവനന്തപുരം: മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകനും ചിന്തകനുമായ വി. ബി. അജയകുമാർ അന്തരിച്ചു. 48 വയസായിരുന്നു. പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ന് ഉച്ചയ്ക്ക് 1 മുതൽ 4 വരെ കൊടുങ്ങല്ലൂരിലെ വസതിയിൽ പൊതുദർശനം. സംസ്ക്കാരം വൈകിട്ട് 5ന് കൊടുങ്ങല്ലൂർ ചപ്പാറ ശ്മശാനത്തിൽ.
ദളിത്, ആദിവാസി, പാർശ്വവൽകൃത സമൂഹങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന റൈറ്റ്സ് എന്ന എൻജിഒയുടെ സ്ഥാപകനാണ്. ഇപ്പോൾ അലയൻസ് ഫോർ ക്ലൈമറ്റ് ഫ്രണ്ട്ലൈൻ കമ്യൂണിറ്റീസ് എന്ന എൻജിഒയുടെ ഗ്ലോബൽ കൺവീനർ ആയി പ്രവർത്തിക്കുന്നു.
കാലാവസ്ഥ വ്യതിയാനം ചര്‍ച്ച ചെയ്ത COP 26, COP 28 സമ്മേളനങ്ങളിൽ പങ്കെടുത്തു. 2018ലെ പ്രളയകാലത്ത് ദലിത്, തീരദേശ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. നര്‍മ്മദ ബചാവോ ആന്ദോളന്‍, പീപ്പിള്‍സ് വാച്ച് തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയ അജയകുമാര്‍ നിരവധി യുഎന്‍ സമ്മേളനങ്ങളില്‍ പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്കായി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
















