ഇന്ത്യയിലെ പുതു തലമുറ ക്രിപ്റ്റോ വ്യാപാരത്തോട് താല്പര്യം കാണിക്കുന്നതായി റിപ്പോർട്ട്. കോയിൻ സ്വിച്ചിന്റെ ‘India’s Crypto Portfolio: Q2 2025’ എന്ന റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. രാജ്യത്തെ ആകെ ക്രിപ്റ്റോ നിക്ഷേപകരിൽ 71.7% ആളുകളും 35 വയസ്സിൽ താഴെയുള്ളവരാണെന്നും റിപ്പോർട്ട് പറയുന്നു.
നിക്ഷേപകരും പ്രായവും
വിവിധ പ്രായപരിധിയിലുള്ള ഇന്ത്യയിലെ ക്രിപ്റ്റോ നിക്ഷേപകരുടെ ശതമാനാടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് താഴെ നൽകുന്നത്.
18-25 വയസ്സ് : 27.3%
26-35 വയസ്സ് : 44.4%
36-45 വയസ്സ് : 20.1%46 വയസ്സിന് മുകളിൽ : 8.2%
ഇന്റർനാഷണൽ ട്രെൻഡിനൊപ്പം ഇന്ത്യയിലും ക്രിപ്റ്റോ ഡിമാൻഡ് വർധിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഡൊണാൾഡ് ട്രംപിന്റെ ക്രിപ്റ്റോ അനുകൂല നടപടികൾ, യു.എസ് ബിറ്റ് കോയിൻ റിസർവ് സംബന്ധിച്ച ചർച്ചകൾ, യൂറോപ്യൻ യൂണിയന്റെ MiCA റെഗുലേഷൻസ് തുടങ്ങിയവ ക്രിപ്റ്റോ മേഖലയിൽ ഊർജ്ജം പകരുന്നു
ഏഷ്യയിൽ ഹോങ്കോങ് ബിറ്റ് കോയിൻ ഇ.ടി.എഫുകൾ അംഗീകരിച്ച രാജ്യമാണ്. വിയറ്റ്നാം, ക്രിപ്റ്റോ ഇടപാടുകൾ നിയമപരമാക്കാൻ ഒരുങ്ങുന്നു. ക്രിപ്റ്റോയിലെ നേട്ടത്തിന് 5 വർഷത്തേക്ക് നികുതി ഈടാക്കുകയില്ലെന്ന് തായ്ലൻഡ് പ്രഖ്യാപിച്ചു
ബിറ്റ് കോയിനാണ് ഇന്ത്യയിൽ ഏറ്റവുമധികം സ്വീകര്യതയുള്ള കറൻസി. ആകെ നിക്ഷേപകരിൽ 6.5% ബിറ്റ് കോയിന് മുൻഗണന നൽകുന്നു. ഡോജ്കോയിൻ – 6.49%, എഥറം – 5.2% എന്നിങ്ങനെയാണ് ജൂൺ പാദത്തിൽ മുന്നിട്ടു നിൽക്കുന്നത്
ഇന്ത്യയിലെ ഇൻവെസ്റ്റ്മെന്റ് വോളിയം പരിഗണിക്കുമ്പോൾ ഡൽഹി (14.6%), ബെംഗളൂരു (6.8%), മുംബൈ (5.2%) എന്നീ നഗരങ്ങളാണ് മുൻനിരയിലുള്ളത്. അതേ സമയം ലാഭമുള്ള പോർട്ഫോളിയോകളുടെ എണ്ണത്തിൽ 75.61% എന്ന നിലയിൽ കൊൽക്കത്ത ഒന്നാമത് നിൽക്കുന്നു.
ടയർ-2, ടയർ-3 നഗരങ്ങളായ ജയ്പൂർ, ലഖ്നൗ, പാറ്റ്ന എന്നിവിടങ്ങളിലും ക്രിപ്റ്റോയ്ക്ക് സ്വീകാര്യത വർധിക്കുന്നുണ്ട്. ആഗോള തലത്തിൽ ക്രിപ്റ്റോ റെഗുലേഷൻ നടപടിക്രമങ്ങൾ പുരോഗമിക്കുമ്പോൾ ഇന്ത്യയിലും ക്രിപ്റ്റോയ്ക്ക് വൻ സാധ്യതകളാണ് ഉള്ളതെന്നും കോയിൻ സ്വിച്ച് റിപ്പോർട്ട് പറയുന്നു
















