സർവകലാശാല യുണിയൻ തിരഞ്ഞെടുപ്പിനിടെ കണ്ണൂർ യൂണിവേഴ്‌സിറ്റിയെ കലാപ ഭൂമിയാക്കി എസ്എഫ്ഐ -യുഡിഎസ്എഫ് പ്രവർത്തകർ. തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതു മുതൽ തുടങ്ങിയ സംഘർഷം അക്രമാസക്തമായതിനെ തുടർന്ന് പോലീസിന് ലാത്തിവീശേണ്ടി വന്നു. എംഎസ്എഫ് – കെഎസ്‌യു, എസ്എഫ്‌ഐ പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
എസ്എഫ്‌ഐ സ്ഥാനാർഥിയായ വിദ്യാർഥിനി ബാലറ്റ് പേപ്പർ തട്ടിപ്പറിച്ച് കൊണ്ട് പോയെന്ന് എംഎസ്എഫ് ആരോപിക്കുമ്പോൾ പൊലീസ് പക്ഷപാത പരമാവുന്നു എന്നു എസ്എഫ്ഐ പറയുന്നു. സംഘർഷം രൂക്ഷമായതോടെ പൊലീസ് ലാത്തിവീശി.
അകാരണമായി വിദ്യാർഥിനിയെ തടഞ്ഞുവച്ചുവെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും ആരോപിച്ചു.















