ന്യൂഡൽഹി: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം ഉണ്ടായ ധരാലിയിൽ കാണാതായവർക്കായുള്ള തിരച്ചിൽ മൂന്നാംദിവസത്തിൽ. രക്ഷാ ദൗത്യം ഇന്നും തുടരും. 60-ൽ അധികം പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു എന്നാണ് സംശയം. എട്ട് സൈനികരെയും കാണാതായിട്ടുണ്ട്. അഞ്ചു മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതുവരെ 190 പേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു.
രക്ഷാ പ്രവർത്തനത്തിനായി കൂടുതൽ സേനാ വിഭാഗങ്ങളും ഹെലികോപ്റ്ററുകളും ഉത്തരകാശിയിൽ എത്തി. മേഖലയില്‍ കുടുങ്ങിയ 28 അംഗ മലയാളി സംഘത്തെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ ശ്രമം. അതേസമയം, റോഡുകൾ തകർന്നതും മോശം കാലാവസ്ഥയും കുത്തനെയുള്ള ഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. അതേസമയം, ഉത്തരകാശിയില് റെഡ് അലേര്‍ട്ട് തുടരുകയാണ്.
















