ക്രിപ്റ്റോ വിപണിയിൽ ഇപ്പോൾ വിജയമന്ത്രം മുഴങ്ങുകയാണ്. ക്രിപ്റ്റോയിൽ സ്റ്റാർട്ടപ്പുകൾ നേട്ടമുണ്ടാക്കുന്ന സമയമാണിത്.2024 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ക്രിപ്റ്റോ വിപണിയിൽ അസ്ഥിരത ഉയർന്നു നിന്നിരുന്നെങ്കിലും, പിന്നീട് ഇത് മാറിയതായി കോയിൻ സ്വിച്ച് സഹസ്ഥാപകൻ ആശിഷ് സിൻഗ പറയുന്നു. 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ കമ്പനിയുടെ യൂസർ രജിസ്ട്രേഷൻ 2.5 മടങ്ങും, ട്രേഡിങ് വോളിയം 6.5 മടങ്ങും വർധിച്ചു. വൈകാതെ കമ്പനി ലാഭക്ഷമതയിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു.
2025 ജൂലൈ 14ാം തിയ്യതി, ചരിത്രത്തിൽ ആദ്യമായി ബിറ്റ് കോയിൻ 21,000 ഡോളർ നിലവാരം മറികടന്നു. ഈ വർഷം തന്നെ ജനുവരിയിലും, മെയിലും ഉണ്ടായിരുന്ന റെക്കോർഡുകളാണ് കടപുഴകിയത്. രണ്ടാമത്തെ വലിയ ക്രിപ്റ്റോ കറൻസിയായ എതർ 5 മാസത്തെ ഉയരമായ 3,048.23 ഡോളറിലുമെത്
ഡൊണാൾഡ് ട്രംപിനെ പോലുള്ള ലോക നേതാക്കളുടെ പിന്തുണയും, ബ്ലാക്ക് റോക്ക് പോലെുള്ള വൻകിട ഇൻസ്റ്റിറ്റ്യൂഷനുകളുടെ നിക്ഷേപവും ക്രിപ്റ്റോ വ്യാപാരത്തെ മുഖ്യധാരയിലേക്ക് എത്തിക്കാൻ സഹായിച്ചു. ഈ മൊമന്റം ഇനിയും തുടരുമെന്ന് കോയിൻ ഡി.സി.എക്സ് സഹസ്ഥാപകനായ സുമിത് ഗുപ്തയും വ്യക്തമാക്കിയിട്ടുണ്ട്.
ഡി.സി.എക്സ് ഗ്രൂപ്പിന്റെ വാർഷിക വരുമാനം 1,179 കോടി രൂപയിലേക്കാണ് എത്തി നിൽക്കുന്നത്. വാർഷികാടിസ്ഥാനത്തിൽ ട്രാൻസാക്ഷൻ വോളിയം 13.7 ലക്ഷം കോടിയാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ (FY25) ആദ്യ പകുതിയിൽ 23,4987 കോടി രൂപയുടെ സ്പോട് ട്രേഡിങ് വോളിയം ജനറേറ്റ് ചെയ്യപ്പെട്ടു.ഇത് വാർഷികാടിസ്ഥാനത്തിൽ 37% വർധനയാണ്. 30% ഉയർച്ചയോടെ 19 മില്യൺ രജിസ്റ്റേർഡ് യൂസേഴ്സിനെയും കമ്പനിക്ക് ലഭിച്ചു. 200,000ൽ അധികം ആക്ടീവ് ക്രിപ്റ്റോ എസ്.ഐ.പി നിക്ഷേപങ്ങളാണുള്ളത്. ഇത് വാർഷികാടിസ്ഥാനത്തിൽ 1,071% വർധനയാണ്.
ഇന്ത്യയിൽ വെബ്3 സ്റ്റാർട്ടപ്പുകളും വളർച്ച രേഖപ്പെടുത്തുന്നു. ബ്ലോക്ക് ചെയിൻ അധിഷ്ഠിത ആപ്ലിക്കേഷനുകൾ, പ്ലാറ്റ്ഫോമുകൾ എന്നിവയിൽ ഫോക്കസ് ചെയ്യുന്ന ഇത്തരം സംരംഭങ്ങൾ 2024ൽ മാത്രം 564 മില്യൺ ഡോളറാണ് സമാഹരിച്ചത്. ഇത് തൊട്ടു മുമ്പത്തെ വർഷത്തേക്കാൾ 109% ഉയർച്ചയാണ്.
















