ഇസ്ലാമാബാദ്: പാകിസ്താനില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടന്ന വെടിവെയ്പ്പിൽ 3 പേർ മരിച്ചു. അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. കറാച്ചിയിലെ വിവിധയിടങ്ങളില്‍ അബദ്ധത്തില്‍ വെടിയേറ്റ് പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ ആണ് മരിച്ചത്. ല്യാരി, ലിയാഖാത്താബാദ്, മെഹ്‌മൂദാബാദ്, കീമാരി, അക്തര്‍ കോളനി, പാപോഷ് നഗര്‍, ബാല്‍ദിയ, ഒറാങ്കി ടൗണ്‍,, തുടങ്ങിയ മേഖലകളിലാണ് ആഘോഷവെടിവെപ്പ് അപകടത്തില്‍ കലാശിച്ചത്.
ആകാശത്തേക്ക് വെടിയുതിര്‍ത്ത് നടത്തിയ ആഘോഷങ്ങള്‍ക്കിടെ വെടിയേറ്റത്. കറാച്ചിയിലെ അസിസാബാദിലാണ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടന്ന വെടിവെപ്പില്‍ പെണ്‍കുട്ടി മരിച്ചത്. കോറാങ്കി മേഖലയില്‍ നടന്ന ആഘോഷവെടിവെപ്പില്‍ സ്റ്റീഫന്‍ എന്നയാളും വെടിയേറ്റ് മരിച്ചു.
കറാച്ചിയിലെ വിവിധമേഖലകളിലായി ഒട്ടേറെപേരാണ് വെടിയേറ്റ് ചികിത്സ തേടിയതെന്നും പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്. അതിനിടെ, വെടിവെപ്പുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍നിന്നായി ഇരുപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇവരില്‍നിന്ന് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തതായും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞവര്‍ഷവും സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടന്ന ആഘോഷവെടിവെപ്പുകളില്‍ പാകിസ്താനിൽ 95 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഓഗസ്റ്റ് 14-നാണ് പാകിസ്താന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.
















