ലോക്‌സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിലെ പരാജയത്തിൽ സിപിഐഎമ്മിനെ വിമർശിച്ച് സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം. സിറ്റിംഗ് എംപിയോട് കടുത്ത വിരോധം ഉണ്ടായിട്ടും യുഡിഎഫ് ഭൂരിപക്ഷം ഉയർത്തിയത് ഭരണ വിരുദ്ധ വികാരം കാരണമാണെന്നാണ് പ്രവർത്തന റിപ്പോർട്ടിലെ വിമർശനം. പ്രവർത്തന റിപ്പോർട്ട് പുറത്ത് .പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ തിരിച്ചടിയുണ്ടായി. പത്തനംതിട്ടയിൽ വിജയം പ്രതീക്ഷിച്ചെങ്കിലും പരാജയമുണ്ടായി. സിറ്റിംഗ് എംപിയോട് കടുത്ത വിരോധമുണ്ടായിട്ടും ഭൂരിപക്ഷമുയർത്തിയത് പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്തെ ഭരണവിരുദ്ധ വികാരമാണ്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തനം സജ്ജമാക്കുന്നതിന് വളരെ നേരത്തെ തന്നെ പാർട്ടി ബൂത്തുതല ഭാരവാഹികളുടെ അടക്കം യോഗങ്ങളും ശിൽപ്പശാലയും 10 മണ്ഡലങ്ങളിലും നടത്തി. അടൂർ, കോന്നി, ആറന്മുള, തിരുവല്ല എന്നീ സ്ഥലങ്ങളിൽ പ്രസിഡന്റ് സ്ഥാനം സിപിഐയ്ക്കായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന കൗൺസിലിംഗ് 17 ലക്ഷം രൂപ അടച്ചു. സ്ഥാനാർഥികളുടെ മികവ് ജനങ്ങളിൽ എത്തിക്കാൻ എൽഡിഎഫ് പ്രാദേശിക നേതൃത്വം പരാജയപ്പെട്ടു. സിപിഐഎം ജില്ലാ നേതൃത്വം എത്ര ശ്രമിച്ചിട്ടും സിപിഐഎം പ്രാദേശിക നേതൃത്വം ജില്ലയിൽ ആത്മാർത്ഥമായി പ്രവർത്തിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ചിറ്റയം ഗോപകുമാർ പ്രസിഡന്റായ തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത്. യുഡിഎഫ് സ്ഥാനാർഥി സിറ്റിംഗ് എംപി 367623 വോട്ട് നേടി, എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക് 300504 വോട്ട് നേടി. ബിജെപി 28.97 ശതമാനം വോട്ട് മാത്രമേ നേടിയുള്ളു. എല്ലാ മണ്ഡലത്തിലും എൻഡിഎയുടെ വോട്ടിന് ശതമാനം കുറഞ്ഞെങ്കിലും ദുർബലനായ സ്ഥാനാർഥിയായിട്ടും 25 ശതമാനം വോട്ട് നേടിയത് രാഷ്ട്രീയ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.
STORY HIGHLIGHT: Criticism to CPIM at CPI Pathanamthitta district conference
















