ന്യൂഡല്‍ഹി: വോട്ട് മോഷണത്തിനെതിരായ രാഹുലിന്റെ ‘വോട്ടർ അധികാർ യാത്ര’ രണ്ടാം ദിനത്തിൽ. രണ്ടാം ദിവസത്തെ പര്യടനം ഗയയിൽ പൊതുസമ്മേളന പരിപാടികളോടെ ആണ് അവസാനിക്കുക. ആരോപണങ്ങൾ തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ വിമർശനം ശക്തമാക്കാനാണ് തീരുമാനം. അതിനിടെ ബിഹാർ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത 65 ലക്ഷം പേരുടെ പേരുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിക്കും എതിരായ ആരോപണങ്ങൾ രാഹുൽഗാന്ധി ബിഹാറിലും ആവർത്തിച്ചു. സാസറാമിൽ നിന്ന് ആരംഭിച്ച യാത്രയ്ക്ക് മണ്ഡലത്തിലൂടെ നീളം വലിയ ജന പങ്കാളിത്തമാണ് ലഭിച്ചത്. തെളിവുകൾ നിരത്തി ഉന്നയിച്ച ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെങ്കിലും വിമർശനം കൂടുതൽ കടുപ്പിക്കാനാണ് രാഹുൽ ഗാന്ധിയുടെയും ഇന്‍ഡ്യ സഖ്യത്തിന്റെയും തീരുമാനം. കുടുംബായിലെ അംബായിൽ നിന്നാണ് യാത്രയുടെ രണ്ടാം ദിനം ആരംഭിക്കുക. ആര്‍ജെഡി നേതാവ് തേജ്വസി യാദവും രാഹുലിന് ഒപ്പം വിവിധ ഇടങ്ങളിൽ ജനങ്ങളെ കാണും.
















