തിരുവനന്തപുരം: പൂജപ്പുര ജയിൽ വകുപ്പിന്റെ കഫ്റ്റീരിയയില്‍ നാലു ലക്ഷം രൂപയാണ് മോഷണം പോയി. ഇന്ന് ട്രഷറിയില്‍ അടയ്ക്കാന്‍ വെച്ചിരുന്ന പണമാണ് മോഷണം പോയത്. ജയില്‍ ജീവനക്കാര്‍ക്കൊപ്പം തടവുകാരും കഫ്റ്റീരിയയില്‍ ജോലി ചെയ്യുന്നുണ്ട്.
തടവുകാര്‍ ഉള്‍പ്പെടെയാണ് കഫേയില്‍ ജോലി ചെയ്യുന്നത്. സ്ഥലത്തെ ഒരു ക്യാമറ പോലും പ്രവര്‍ത്തിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി മോഷണം നടന്നതായാണ് നിഗമനം.കഴിഞ്ഞ മൂന്നു ദിവസത്തെ വരുമാനമാണ് മോഷണം പോയത്.
ഭക്ഷണശാലക്ക് പുറകിലായുള്ള മറ്റൊരു മുറിയുണ്ട്. ഭക്ഷണശാല പൂട്ടിയിട്ട് താക്കോല്‍ ഒരു സ്ഥലത്ത് വെച്ചിരുന്നു. ഈ താക്കോലെടുത്ത് പിന്നിലെ മുറി തുറന്ന് മേശയ്ക്കുള്ളില്‍ നിന്ന് പണം എടുത്തുകൊണ്ടുപോയെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. താക്കോലും പണവും എവിടെയാണ് ഉള്ളതെന്ന് കൃത്യമായി അറിയുന്ന ആളാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
















