തിരുവനന്തപുരം: മിൽമയുടെ പശുവിൻ പാൽ ഇനി മുതൽ കുപ്പിയിൽ. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് വിൽപന. തുടര്‍ന്ന് കൊല്ലം, ആലപ്പുഴ പത്തനംതിട്ട ജില്ലകളിലേക്ക് വ്യാപിപ്പിക്കും. ‘മില്‍മ കൗ മില്‍ക്ക്’ ഒരു ലിറ്റര്‍ ബോട്ടിലിന് 70 രൂപയാണ് വില.
മില്‍മ ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും ഒരു ലിറ്ററിന്‍റെ കുപ്പിപ്പാൽ തിരുവനന്തപുരം മേഖല യൂണിയൻ വിപണിയിലിറക്കി. കുപ്പിയിൽ പാൽ വിൽപന നടത്തുന്നതിലൂടെ പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറക്കാനാവുമെന്ന് ഉദ്ഘാടനം നിർവഹിച്ച മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചരിത്രത്തിലാദ്യമായി 39 കോടിയുടെ ലാഭം കൈവരിക്കാന്‍ തിരുവനന്തപുരം യൂനിയനായി. ഇതിന്‍റെ 83 ശതമാനവും ഇന്‍സെന്‍റീവ്, സബ്സിഡി, കാലിത്തീറ്റ സബ്സിഡി, പലിശ ഇളവ് തുടങ്ങിയവയിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് നൽകിയെന്നും മന്ത്രി പറഞ്ഞു.
















