എറണാകുളം: എറണാകുളം പറവൂരിലെ യുവതിയുടെ ആത്മഹത്യയിൽ പ്രതികളുടെ മകളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. പ്രതികളുടെ മകളെ ഇന്ന് കോടതിയിൽ ഹാജരാക്കും സംഭവത്തിൽ പ്രതികളായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് കുമാറും ഭാര്യ ബിന്ദുവും ഒളിവിലാണ്. മകളും യുവതിയുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നതായി ബന്ധുക്കളുടെ പരാതി. മകളെ കൂടി കേസിൽ പ്രതിചേർക്കും. അതേസമയം അറസ്റ്റ് ചോദ്യം ചെയ്ത് മകളുടെ അഭിഭാഷക ഹൈക്കോടതിയെ സമീപിക്കും.
കഴിഞ്ഞ ദിവസം വൈകിട്ടാണ് കോട്ടുവള്ളി സ്വദേശി ആശ വട്ടി പലിശക്കാരുടെ ഭീഷണിയെ തുടർന്ന് പുഴയിൽച്ചാടി ജീവനൊടുക്കിയത്. മുൻ പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് കുമാറിന്റെ ഭാര്യ ബിന്ദുവാണ് ഇവർക്ക് പണം നൽകിയത്. ഇരുവരും ആശയെ ഭീഷണിപ്പെടുത്തിയെന്ന് ഭർത്താവ് ബെന്നി ആരോപിച്ചു. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തിരുന്നു.
















