പാകിസ്താനില്‍ പട്ടിണിയാണെന്നാണ് ആഗോള മാധ്യമങ്ങൾ സാക്ഷ്യപെടുത്തുന്നത്.എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ രാജ്യം പുറത്ത് വിട്ട സാമ്പത്തിക സെന്‍സസ് പറയുന്നത് മറ്റൊന്നാണ്. സാമ്പത്തീക ഞെരുക്കത്തിലും മദ്രസകളും മസ്ജീദും പണിത്കൂട്ടുകയാണ് നമ്മുടെ അയൽരാജ്യം.
റിപ്പോര്‍ട്ട് പ്രകാരം പാകിസ്ഥാനില്‍ 23,000 ഫാക്ടറികള്‍ മാത്രമുള്ളപ്പോള്‍ 6 ലക്ഷത്തിലധികം പള്ളികളും 36,000 മതപാഠശാലകളുമുണ്ട്. 7 ബില്യണ്‍ യുഎസ് ഡോളറിന്റെ പാക്കേജിനായി അന്താരാഷ്ട്ര നാണയ നിധിയുമായി ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. റിപ്പോര്‍ട്ട് പ്രകാരം, 6,04,000 പള്ളികളും 36,331 മദ്രസകളും രാജ്യത്തുണ്ട്. ആശുപത്രികളുടെ എണ്ണം 1,19,789 ആണ്, ഇതില്‍ ഭൂരിഭാഗവും സ്വകാര്യ ആശുപത്രികളാണ്.
2023-ലെ ജനസംഖ്യാ- ഭവന സെന്‍സസിന്‍റെ ഭാഗമായി ശേഖരിച്ച സാമ്പത്തിക വിവരങ്ങള്‍ കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്. സമ്പദ്വ്യവസ്ഥയുടെ ഘടന, പ്രവര്‍ത്തനത്തിന്റെ സ്വഭാവം, തൊഴില്‍, സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം എന്നിവയെക്കുറിച്ചുള്ള പൂര്‍ണവും വിശദവുമായ ചിത്രം നല്‍കുക എന്നതാണ് ഈ സെന്‍സസിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
റിപ്പോര്‍ട്ട് പ്രകാരം, പാകിസ്ഥാനിലെ ആകെ 40 ദശലക്ഷം സ്ഥിരം യൂണിറ്റുകളില്‍ ഏകദേശം 7.2 ദശലക്ഷം തൊഴില്‍ രംഗങ്ങളുണ്ട്. അവിടെ 25.4 ദശലക്ഷം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും ചെറുകിട വ്യവസായങ്ങളാണ്. 7.1 ദശലക്ഷം സ്ഥാപനങ്ങളില്‍ 1 മുതല്‍ 50 വരെ ആളുകള്‍ മാത്രമേ ജോലി ചെയ്യുന്നുള്ളൂ. 250-ല്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ എണ്ണം വെറും 7,086 മാത്രമാണ്.
7.2 ദശലക്ഷം സ്ഥാപനങ്ങളില്‍ 2.7 ദശലക്ഷം റീട്ടെയില്‍ ഷോപ്പുകള്‍, 1,88,000 മൊത്തവ്യാപാര കടകള്‍, 2,56,000 ഹോട്ടലുകള്‍, 1,19,000 ആശുപത്രികള്‍ എന്നിവ ഉള്‍പ്പെടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, 2,42,000-ത്തിലധികം സ്‌കൂളുകളും 11,568 കോളേജുകളും 214 സര്‍വകലാശാലകളുമുണ്ട്. ഇതില്‍ ഭൂരിഭാഗം സ്‌കൂളുകളും സര്‍ക്കാര്‍ നടത്തുന്നവയാണ്. എന്നാല്‍, കോളജുകളുടെ കാര്യത്തില്‍ സ്വകാര്യ മേഖലയുടെ പങ്ക് കൂടുതലാണ്. രാജ്യത്ത് 1,19,789 ആശുപത്രികളുള്ളതില്‍ ഭൂരിഭാഗവും സ്വകാര്യ മേഖലയിലാണ്.
സാമ്പത്തിക സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെയും ഏറ്റവും വലിയ സാന്ദ്രത പഞ്ചാബിലും സിന്ധിലുമാണ്, പ്രത്യേകിച്ച് കറാച്ചി മേഖലയില്‍. ഖൈബര്‍ പഖ്തുന്‍ഖ്വയും ബലൂചിസ്ഥാനും ഇതിന് പിന്നിലായി നില്‍ക്കുന്നു.
തൊഴില്‍ മേഖലകളെ സംബന്ധിച്ച് മൊത്തം തൊഴിലാളികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ സേവന മേഖലയിലാണ് ജോലി ചെയ്യുന്നത്. 45 ശതമാനം അഥവാ 11.3 ദശലക്ഷം പേര്‍ സേവന മേഖലയിലാണ്. ഇതിനു പിന്നില്‍ 30 ശതമാനം തൊഴിലാളികളുള്ള സാമൂഹിക മേഖലയും, 22 ശതമാനം മാത്രമുള്ള ഉല്‍പ്പാദന മേഖലയുമുണ്ട്. ഉല്‍പ്പാദന മേഖലയേക്കാള്‍ ഇരട്ടി തൊഴിലാളികളെ സേവന മേഖല ജോലിക്കെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പാക്കിസ്താൻ സാന്രത്തീക പ്രതിസന്ധി തരണം ചെയ്യാൻ അമേരിക്ക അടക്കമുള്ള ലോക രാഷ്ട്രങ്ങളെയാണ് ആശ്രയിക്കുന്നത്. ഇന്ത്യയുമായുണ്ടായ സംഘർഷങ്ങളും രാജ്യത്തെ സാമ്പത്തീക മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതിൽ നിന്ന് മുക്തി നേടാൻ ക്രിപ്റ്റോ കറൻസിയും പരീക്ഷിക്കുന്നുണ്ട്. എങ്കിലും രാജ്യം ഈ ഞെരുക്കത്തിലും ഭീകരവാദത്തിനും തീവ്രവാദത്തിനും ഫണ്ട് നൽകുന്നുണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്.
















