ഛത്തീസ്ഗഢ്: ഭാര്യ മുട്ടക്കറി ഉണ്ടാക്കിക്കൊടുക്കാത്തതിന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തികുറാം സെൻ (40) എന്നയാളാണ് മരിച്ചത്. ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിയിലാണ് സംഭവം. ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.
താന്‍ ആവശ്യപ്പെട്ടിട്ടും ഭാര്യ മുട്ടക്കറി പാകം ചെയ്യാന്‍ സമ്മതിച്ചില്ലെന്നും ഭാര്യയോട് ദേഷ്യപ്പെട്ട് വീടു വിട്ടിറങ്ങിയ തികുറാമിനെ പിന്നീട് വീടിനടുത്ത് തന്നെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വീട്ടിലേക്ക് കുറച്ച് മുട്ടകള്‍ വാങ്ങിക്കൊണ്ടുവന്നതിന് ശേഷമാണ് തികുറാം ഭാര്യയോട് ഇന്ന് ഭക്ഷണത്തിന് മുട്ടക്കറി വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ‘കരു ഭാത്’ ഉത്സവ ദിവസമാണെന്നും അടുത്ത ദിവസം ഉപവാസം അനുഷ്ഠിക്കാൻ പോകുകയാണെന്നും ഭാര്യ പറഞ്ഞു.
വിവാഹിതരായ സ്ത്രീകള്‍ ഭർത്താക്കന്മാരുടെ ദീർഘായുസ്സിനും സമൃദ്ധിക്കും വേണ്ടിയാണ് ഈ ഉപവാസം അനുഷ്ഠിക്കാറുള്ളത്. ഉപവാസത്തിന്‍റെ തലേന്ന് അവർ കയ്പക്കകൊണ്ട് ഉണ്ടാക്കുന്ന വിഭവം ഇവര്‍ തയ്യാറാക്കും.ഇത് കഴിച്ചാണ് സ്ത്രീകള്‍ ഉപവാസം ആരംഭിക്കുന്നത്. ഇക്കാരണത്താല്‍ തനിക്ക് മുട്ടക്കറി ഉണ്ടാക്കാന്‍ സാധിക്കില്ലെന്നും ഭാര്യ തീര്‍ത്തു പറഞ്ഞു. എന്നാല്‍ ഇതിനെച്ചൊല്ലി ഇരുവരും വഴക്കുണ്ടാകുകയും തികുറാം വീട് വിട്ടുപോകുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
















