Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ആരാണ് ദേശദ്രോ​ഹികൾ?? ആശയങ്ങളുടെ അടിമകളല്ല ദേശസ്നേഹി, അരുന്ധതി റോയിക്കെതിരെ പടയൊരുക്കം നടത്തിയവരറിയാൻ!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 28, 2025, 06:45 pm IST
Indian author and activist Arundhati Roy speaks during a press conference on the Supreme Court's recent opinion on public protests, in which it said public places can't be occupied indefinitely, in New Delhi on October 22, 2020. (Photo by Prakash SINGH / AFP) (Photo by PRAKASH SINGH/AFP/Getty Images)

Indian author and activist Arundhati Roy speaks during a press conference on the Supreme Court's recent opinion on public protests, in which it said public places can't be occupied indefinitely, in New Delhi on October 22, 2020. (Photo by Prakash SINGH / AFP) (Photo by PRAKASH SINGH/AFP/Getty Images)

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

“സുരക്ഷ എന്നെ ശ്വാസംമുട്ടിക്കുന്നു” – ഇത് പറഞ്ഞത് മറ്റാരുമല്ല, ബുക്കർ പ്രൈസ് ജതാവ് അരുന്ധതി റോയിയാണ്. 1997-ൽ ബുക്കർ സമ്മാനം നേടിക്കൊടുത്ത അവരുടെ ആദ്യ നോവൽ പോലും പ്രശസ്തിയെക്കാളുപരി വിമർശനങ്ങളാണ് നേടികൊടുത്തത്. അതും സ്വന്തം രാജ്യത്ത് നിന്ന്.
തൻ്റെ പുതിയ ഓർമ്മക്കുറിപ്പായ “മദർ മേരി കംസ് ടു മി” യുടെ പ്രകാശന ചടങ്ങിൽ സംസാരിച്ച അരുന്ധതി റോയ്, തന്നെ രാജ്യദ്രോഹി എന്ന് വിളിക്കുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞു. അവരുടെ വാക്കുകളും കാഴ്ചപ്പാടുകളും പലപ്പോഴും ട്രോളുകൾക്കും വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. എന്നാൽ തൻ്റെ എഴുത്ത് “സ്നേഹത്തിൽ നിന്നും ഒരു കാര്യത്തോടുള്ള കരുതലി”ൽ നിന്നും വരുന്നതാണെന്ന് അവർ പറഞ്ഞു.

പുതിയ പുസ്തകം കേന്ദ്രീകരിക്കുന്നത് അരുന്ധതി റോയും അമ്മ മേരി റോയും തമ്മിലുള്ള ബന്ധമാണ്. മേരി റോയ് കേരളത്തിലെ സിറിയൻ ക്രിസ്ത്യൻ സ്ത്രീകൾക്ക് പിതാവിൻ്റെ സ്വത്തിൽ തുല്യാവകാശം ലഭിക്കുന്നതിനുള്ള സുപ്രധാന നിയമ പോരാട്ടത്തിന് നേതൃത്വം നൽകിയ വ്യക്തിയാണ്.

“എഴുതാതിരിക്കുന്നതിനേക്കാൾ പ്രയാസകരമാകുമ്പോഴാണ് ഞാൻ എഴുതുന്നത്.” അവർ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അണുവായുധങ്ങളുടെ വ്യാപനത്തെക്കുറിച്ചും അത് മനുഷ്യരാശിയിലും പരിസ്ഥിതിയിലും ഉണ്ടാക്കുന്ന വിനാശകരമായ ആഘാതത്തെക്കുറിച്ചും പ്രതിപാദിച്ച അവരുടെ ആദ്യ രാഷ്ട്രീയ ലേഖനമായ “ദി എൻഡ് ഓഫ് ഇമാജിനേഷൻ” മുതൽ ഈ നിലപാട് അവർ തുടരുന്നു.

“എന്തുകൊണ്ടാണ് ഒരാൾ ഇത്രയധികം അസ്വസ്ഥനാകുന്നത്? ഞാൻ എന്തിനാണ് എഴുതുന്നത്? കാരണം അത് സ്നേഹത്തിൽ നിന്നാണ് വരുന്നത്. ഒരു കാര്യത്തോടുള്ള കരുതൽ കൊണ്ടാണ്. അല്ലെങ്കിൽ, എനിക്കെന്തിനാണ് അതിൽ ശ്രദ്ധ? എൻ്റെ ബുക്കർ സമ്മാനവും മറ്റ് കാര്യങ്ങളും ആസ്വദിച്ചാൽ പോരെ?”

“നമ്മൾ രാജ്യദ്രോഹികൾ എന്ന് വിളിക്കുന്ന മിക്കവാറും എല്ലാവരും കരുതലുള്ളവരാണ്. അതേസമയം വലിയ ദേശീയവാദികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന 99 ശതമാനം ആളുകളും നികുതി വെട്ടിക്കുന്നവരാണ്, തങ്ങളുടെ മക്കളെ അമേരിക്കയിലേക്ക് അയച്ചവരാണ്, രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ തങ്ങളുടെ സ്വകാര്യ സമ്പത്തിനെയോ മറ്റ് അസംബന്ധങ്ങളെയോ ബാധിക്കാതെ നോക്കാൻ ശ്രമിക്കുന്നവരാണ്,” അരുന്ധതി റോയ് കൂട്ടിച്ചേർത്തു.

അവർ ഒരു എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമാണ്, എന്നാൽ ഈ രണ്ട് വാക്കുകളും ചേർത്തു പറയുന്നതിനെ അവർ പരിഹാസത്തോടെയാണ് കാണുന്നത്. തൻ്റെ പുതിയ പുസ്തകത്തിൽ, ജീവിതത്തിലെ ഉയർച്ച താഴ്ചകളിലൂടെ താൻ എങ്ങനെ ഇന്നത്തെ വ്യക്തിയായി മാറിയെന്ന് അവർ പറയുന്നു. അപകടകരമായ സ്ഥലങ്ങളിലാണ് താൻ ആശ്വാസം കണ്ടെത്തുന്നത്, സുരക്ഷിതമായ സ്ഥലങ്ങളിലല്ല എന്നും അവർ പറയുന്നു.

“ചരിത്രത്തിൽ എഴുത്ത് എന്നത് ഏറ്റവും അപകടകരമായ കാര്യമാണ്. അതൊരിക്കലും ഒരു സുരക്ഷിതമായ ഇടമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. അതുകൊണ്ട് ഞാനിവിടെ സുരക്ഷിതയാണ്. കാരണം സുരക്ഷയാണ് എന്നെ ശ്വാസംമുട്ടിക്കുന്നത്,” അവർ വ്യക്തമാക്കി.

ReadAlso:

പൊലീസ് ശ്രീനഗറിൽ നടത്തിയ റെയ്ഡിനിടെ ആയുധങ്ങളും വെടിക്കോപ്പുകളുമായി മൂന്ന് പേർ പിടിയിൽ

ബിഹാറിൽ ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്, 64.6 ശതമാനം | bihar-elections-first-phase-of-polling-ends-with-record-voter-turnout

ലാന്‍ഡിംഗ് പേജില്‍ നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിംഗാകില്ല; ടിആര്‍പി നയത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം | landing page not to be counted for trp rating says MIB

ജെഎന്‍യുവില്‍ ഇടതുസഖ്യത്തിന് ജയം; മലയാളിയായ ഗോപിക ബാബു വൈസ് പ്രഡിഡന്റ്

ഓർക്കിഡ് സ്പാ സെന്റർ മറയാക്കി പെൺവാണിഭം; നടത്തിപ്പുകാരടക്കം മൂന്നുപേർ അറസ്റ്റിൽ

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ, റോയ് നിരവധി ഫിക്ഷൻ, നോൺ-ഫിക്ഷൻ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. “ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്” ഉൾപ്പെടെ നിരവധി ലേഖനങ്ങളും അവർ എഴുതിയിട്ടുണ്ട്. കാശ്മീർ, വലിയ അണക്കെട്ടുകൾ, ആഗോളവൽക്കരണം, ബി.ആർ. അംബേദ്കർ, മാവോയിസ്റ്റ് വിമതരുമായുള്ള കൂടിക്കാഴ്ചകൾ, എഡ്വേർഡ് സ്നോഡൻ, ജോൺ കുസാക്ക് എന്നിവരുമായുള്ള സംഭാഷണങ്ങൾ തുടങ്ങിയ വിഷയങ്ങളും അവരുടെ എഴുത്തുകളിൽ ഉൾപ്പെടുന്നു.

പുതിയ പുസ്തകം കേന്ദ്രീകരിക്കുന്നത് അരുന്ധതി റോയും അമ്മ മേരി റോയും തമ്മിലുള്ള ബന്ധമാണ്. പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകയും വനിതാവകാശ പ്രവർത്തകയുമായ മേരി റോയ്, കേരളത്തിലെ സിറിയൻ ക്രിസ്ത്യൻ സ്ത്രീകൾക്ക് പിതാവിൻ്റെ സ്വത്തിൽ തുല്യാവകാശം ലഭിക്കുന്നതിനുള്ള സുപ്രധാന നിയമ പോരാട്ടത്തിന് നേതൃത്വം നൽകി.

2022-ൽ 89-ആം വയസ്സിൽ അമ്മയുടെ മരണശേഷം ഉണ്ടായ ഓർമ്മകളുടെയും വികാരങ്ങളുടെയും ഒരു പ്രവാഹത്തിൽ നിന്നാണ് ഈ പുസ്തകം പിറന്നതെന്ന് റോയ് പറഞ്ഞു. “എൻ്റെ അമ്മയെ ലോകവുമായി പങ്കുവെക്കേണ്ട ഒരാളായി എനിക്ക് തോന്നി, അതുകൊണ്ടാണ് ഞാൻ ഈ പുസ്തകം എഴുതിയത്.”

“മദർ മേരി കംസ് ടു മി” എന്ന പുസ്തകം അരുന്ധതി റോയിയുടെ പ്രക്ഷുബ്ധമായ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു. തന്റെ കടുപ്പക്കാരിയും ശക്തയുമായിരുന്ന അമ്മയുമായുള്ള ബന്ധത്തെക്കുറിച്ച് അവർ വികാരപരമായി വിവരിക്കുന്നു. പുസ്തകം ഒരു വിധിന്യായമോ ആരോപണമോ അല്ലെന്നും, തീർച്ചയായും ഒരു ‘സ്തുതി’യല്ലെന്നും അവർ പറയുന്നു. ഒരു എഴുത്തുകാരിക്ക് ഏറ്റവും താൽപര്യമുള്ള കാര്യം “തീരുമാനമാകാതെ എഴുതുക” എന്നതാണ് എന്നും അവർ കൂട്ടിച്ചേർത്തു.

“ഞാൻ ഒരിക്കലും അമ്മയോട് മറുപടി പറഞ്ഞിട്ടില്ല… ഇത്രയും കാലം ഞാൻ നിശ്ശബ്ദയായിരുന്നു, പക്ഷേ ഇതാ ഇപ്പോൾ ഞാൻ പ്രതികരിക്കുന്നു… അവരെ വിധിക്കാൻ ഞാൻ ശ്രമിക്കുന്നില്ല. അത് ശരിയാണോ തെറ്റാണോ എന്നെനിക്കറിയില്ല, പക്ഷേ ഞാൻ ശ്രമിച്ചു, അതിൽ വിജയിച്ചു എന്ന് ഞാൻ കരുതുന്നു,” 63-കാരിയായ അവർ വിശദീകരിച്ചു.

“ഒരു എഴുത്തുകാരി എന്ന നിലയിൽ, അവർ തൻ്റേതായ രീതിയിൽ ഒരു അസാധാരണ വ്യക്തിത്വമാണെന്ന് ഞാൻ കരുതുന്നു. എഴുതാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ എഴുതാൻ പ്രയാസമില്ലാത്ത ഒരു കാര്യവും എഴുതുന്നതിൽ അർത്ഥമില്ല,” അവർ പറഞ്ഞു.

ആരാധകർ ബഹുമാനിക്കുകയും വിമർശകർ നിരന്തരം എതിർക്കുകയും ചെയ്യുന്ന, 2024-ലെ പെൻ പിൻ്റർ സമ്മാനം നേടിയ ഈ എഴുത്തുകാരിയുടെ സൃഷ്ടികൾ പലപ്പോഴും കടുത്ത പ്രതികരണങ്ങൾക്ക് കാരണമായിട്ടുണ്ട്. അവരുടെ കോലം കത്തിക്കുക, പരിപാടികൾ തടസ്സപ്പെടുത്തുക, പാകിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെടുക, രാജ്യദ്രോഹത്തിനും കോടതിയലക്ഷ്യത്തിനും കേസുകൾ നേരിടുക തുടങ്ങിയ നിരവധി അനുഭവങ്ങളിലൂടെ എഴുത്തുകാരി കടന്നുപോയിട്ടുണ്ട്. എഴുത്തിനെ സർ​ഗാത്മകതയായും വിമർശനങ്ങളെ തിരുത്താനുള്ള അവസരമായും നാം കാണേണ്ടതുണ്ട്. രാജ്യത്തിന് അഭിമാനമായി മാറേണ്ട അരുന്ധതിറോയിയെ പോലുള്ളവരെ ദേശദ്രോഹിയായ് മുദ്ര കുത്തുന്നത് ശരിയായ പ്രവണതയല്ല. സർ​ഗാത്മകതയുടെ പേരിൽ കൊലചെയ്യപ്പെട്ട ​ഗൗരി ലങ്കേഷും ഈ അവസരത്തിൽ ഓർക്കപെടേണ്ടതുണ്ട്.

Tags: arundhathi royanti terrorismmother meri comes to me

Latest News

വ്യാപാരക്കരാറിന് മുമ്പേ സൗഹൃദം ഊട്ടിയുറപ്പിക്കാൻ ട്രംപ് ഇന്ത്യയിലേക്ക്; മോദിയെ പുകഴ്ത്തി: ‘അദ്ദേഹം മഹാൻ, എൻ്റെ സുഹൃത്ത്’

ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം; ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകി മൂന്നു നഗരങ്ങളിൽ ആക്രമണം

കുതിരാനിൽ വീണ്ടും കാട്ടാന ; വീടിന് നേരെ ആക്രമണം | Wild elephants descend on Thrissur Kuthiran again

ക്യാമ്പ് ഓഫീസിലെ മരം മുറി: എസ്പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ എസ്ഐരാജി വച്ചു | si-sreejith-who-filed-a-complaint-against-sp-sujith-das-resigns

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ | Sabarimala gold robbery; Former Thiruvabharanam Commissioner KS Baiju arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies