ആറു മാസത്തിനിടെ യുഎഇ നേരിട്ടത് 33,165 സൈബർ അക്രമണങ്ങളെന്ന് റിപ്പോർട്ട്. ഇവയിൽ കൂടുതലും തത്സമയം തടയാൻ സാധിച്ചെങ്കിലും ചില പ്രശ്നങ്ങൾ പരിഹരിക്കാൻ മണിക്കൂറുകൾ എടുത്തുവെന്നും റിപ്പോർട്ടുണ്ട്.
ഇത് ചില ബാങ്കിന്റെയും ഇ കൊമേഴ്സ് സ്ഥാപനങ്ങളുടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെയും പ്രവർത്തനം 200 മിനിറ്റിലേറെ തടസപ്പെടാൻ കാരണമാവുകയും ചെയ്തു.
അതേസമയം യുഎഇയുടെ സൈബർ വിദഗ്ധർ ആക്രമണത്തെ ഫലപ്രദമായി തടഞ്ഞു. 2025ന്റെ ആദ്യ പകുതിയിൽ ആഗോളതലത്തിൽ 80 ലക്ഷത്തോളം സൈബർ ആക്രമണങ്ങളാണ് ഉണ്ടായത്.
നിർമിത ബുദ്ധി ഉൾപ്പെടെ നവീന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള ആക്രമണങ്ങൾ പരമ്പരാഗത പ്രതിരോധത്തെ വെല്ലുവിളിക്കുന്നതായി സൈബർ സുരക്ഷാ വിദഗ്ധർ പറഞ്ഞു.
















