വടക്കൻ ജറുസലേമിൽ ഇന്നു രാവിലെ നടന്ന വെടിവയ്പിൽ ആറുപേര്‍ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്ക്. ആറുപേരുടെ നില ഗുരുതരം. വെടിയുതിർത്ത പലസ്തീൻകാരായ രണ്ട് ഭീകരരെ വധിച്ചതായി ഇസ്രയേൽ പൊലീസ് വ്യക്തമാക്കി. വടക്കൻ ജറുസലേമിലാണ് ബസിന് നേരെ വെടിവെപ്പുണ്ടായത്. ജറുസലേമിലെ റാമോട്ട് എന്ന പ്രദേശത്ത് വച്ചാണ് ബസിന് നേരെ വെടിവെപ്പുണ്ടായത്. രണ്ട് അക്രമികളാണ് ബസിനുള്ളിൽ കയറി വെടിയുതിർത്തതെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിലെ തിരക്കേറിയ പ്രദേശത്താണ് ആക്രമണം നടന്നത്. വെടിവെപ്പ് നടത്തിയ രണ്ട് ആക്രമികളെയും വധിച്ചതായി ഇസ്രയേലി പോലീസ് വ്യക്തമാക്കി. നിലവിൽ ആരും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.എന്നാൽ ആക്രമണം നടത്തിയവരെ അഭിനന്ദിക്കുന്നുവെന്ന് ഹമാസ് അറിയിച്ചു. ഗസയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയോടുള്ള സ്വാഭാവിക പ്രതികരണമെന്നും ഹമാസ് വക്താവ് അറിയിച്ചു.
















