ഫ്രാൻസിൽ രാഷ്ട്രീയ പ്രതിസന്ധി. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്‌റോ പുറത്തായി. ഇതോടെ ഫ്രഞ്ച് സർക്കാർ താഴെ വീണു. 194 എംപിമാർ അനുകൂലിച്ചപ്പോൾ 364 വോട്ടുകൾ എതിരായി. ഇടതും വലതും പാർലമെന്റംഗങ്ങൾ ഫ്രാങ്കോയിസ് ബെയ്‌റൂവിനെതിരെ വോട്ട് ചെയ്തു. ഫ്രാൻസിന്റെ സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ബെയ്‌റൂവിൻ്റെ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.
ഒമ്പത് മാസത്തിനിടെ ഫ്രാൻസിൽ പ്രധാനമന്ത്രിയെ പുറത്താക്കുന്നത് രണ്ടാം തവണയാണ്. ഡിസംബറിൽ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ മൈക്കൽ ബാർണിയറെ പുറത്താക്കിയിരുന്നു. 20 മാസത്തിനുള്ളിൽ അഞ്ചാമത്തെ പ്രധാനമന്ത്രിയാകും ഇനി വരിക. ഫ്രാൻസ് നേരിടുന്ന സാമ്പത്തിക സമ്മർദ്ദത്തിനെതിരെ ബെയ്‌റൂ തന്നെയാണ് അവിശ്വാസ പ്രമേയം വിളിച്ചുചേർത്തത്.
അവിശ്വാസ വോട്ടെടുപ്പിന് മുമ്പ്, ഫ്രാൻസിന്റെ കടങ്ങൾ നമ്മെ മുക്കിക്കളയുന്നുവെന്ന് അദ്ദേഹം പറഞ്ഞതിനാൽ, അതിന്റെ പരിധി കുറയ്ക്കുന്നതിനുള്ള തന്റെ പദ്ധതികളെ പിന്തുണയ്ക്കാൻ അദ്ദേഹം നിയമസഭാംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു.“സർക്കാരിനെ താഴെയിറക്കാൻ നിങ്ങൾക്ക് അധികാരമുണ്ട്, പക്ഷേ യാഥാർത്ഥ്യത്തെ ഇല്ലാതാക്കാൻ നിങ്ങൾക്ക് അധികാരമില്ല,” അവിശ്വാസ വോട്ടെടുപ്പിന് മുമ്പ് ബെയ്റോ പറഞ്ഞു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ രാജിക്കായും സമ്മർദമുണ്ട്.
STORY HIGHLIGHT : France’s govt collapses as PM Francois Bayrou loses confidence vote
















