ബ്രസീലിയ: അട്ടിമറി ഗൂഢാലോചന കേസിൽ ബ്രസീലിയൻ മുൻ പ്രസിഡന്‍റ് ജെയർ ബോൾസോനാരോക്ക് 27 വർഷം തടവ് ശിക്ഷ. 2022ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും അധികാരത്തിൽ തുടരാൻ അട്ടിമറി ഗൂഢാലോചന നടത്തിയെന്ന കേസിലാണ് സുപ്രിംകോടതി വിധി. ലുല ഡ സിൽവയുടെ സർക്കാരിനെതിരെ ഗൂഢാലോചന നടത്തുകയും ക്രിമിനൽ സംഘങ്ങളെ നയിക്കുകയും ചെയ്തതടക്കം അഞ്ച് കുറ്റങ്ങൾ ബോൾസാനാരോക്കെതിരെ ചുമത്തിയിട്ടുണ്ട്. ഈ കുറ്റങ്ങൾ തെളിഞ്ഞാൽ 40 വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.
എന്നാൽ, സുപ്രീംകോടതി വിധി രാഷ്ട്രീയ പ്രേരിതമാണെന്നാണ് ബോൾസാനാരോയുടെ വാദം. അതേസമയം, അദ്ദേഹത്തിന്റെ അടുത്ത അനുയായിയും യുഎസ് പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് ആശ്ചര്യപ്പെടുത്തുന്ന വിധിയാണിതെന്ന് പറഞ്ഞു. ബ്രസീല്‍ സുപ്രീം കോടതി വ്യാഴാഴ്ചയാണ് ഈ നിർണായക വിധി പ്രസ്താവിച്ചത്.
















