മുഖ്യമന്ത്രി പിണറായി വിജയൻ വോട്ടു കൊള്ളയെ കുറിച്ച് ഒന്നും മിണ്ടുന്നില്ലെന്നും ബിജെപിയുടെ പൂർണ അടിമയായി പിണറായി വിജയൻ മാറിയെന്നും കെ മുരളീധരൻ ആരോപിച്ചു. വോട്ടുചോരി ആദ്യം പരീക്ഷിച്ചത് കേരളത്തിലാണെന്നും കെ മുരളീധരൻ പറഞ്ഞു. പൊലീസ് മർദനത്തിലെ ചർച്ചകളോട് മറുപടി പറയുന്നതിൽ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടെന്നും മുരളീധരൻ പറഞ്ഞു.
പഴയ ചരിത്രം പറയാൻ അല്ല അടിയന്തരപ്രമേയം കൊണ്ടുവന്നത്. പൊലീസ് അങ്ങനെയായിരുന്നു, ഇപ്പോഴും അങ്ങനെയാണ് എന്ന് പറയുന്നുണ്ടെങ്കിൽ എന്തിനാണ് മുഖ്യമന്ത്രി എന്ന് അദ്ദേഹം ചോദിച്ചു. എല്ലാ മേഖലകളിലും പരാജയപ്പെട്ട സർക്കാർ ആണിതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
















