Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

കുഞ്ഞുങ്ങളുടേയും സാധാരണക്കാരുടേയും നേരെ മിസൈൽ വർഷങ്ങൾ,തലചായ്ക്കാനിടമില്ലാതെ നെട്ടോട്ടമോടി ജനം, പട്ടിണി; ​ഗാസ കത്തുകയാണ്!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 17, 2025, 03:46 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

​ഗാസയിൽ നിന്ന് വരുന്ന വാർത്തകൾ കരളലിയിക്കുന്നതാണ്. യുദ്ധം അതിന്റെ എല്ല ഭീകരതയോടും കൂടെ ​ഗാസയ്ക്ക് മേൽ പതിക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന യുദ്ധത്തിൽ തകർന്ന നഗരത്തിൽനിന്നും ആയിരക്കണക്കിന് പലസ്തീനികൾ സ്വന്തം വാഹനങ്ങളിലും കാറുകളിലുമായി സാധനങ്ങളുമായി പലായനം ചെയ്യുകയാണ്. ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.ഹമാസിൻ്റെ പോരാട്ട ശേഷി പൂർണമായി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേൽ ഈ നീക്കം നടത്തുന്നത്. ഈ ആക്രമണം വെടിനിർത്തൽ സാധ്യതകൾ കൂടുതൽ അകറ്റുമെന്നാണ് വിലയിരുത്തൽ. ആക്രമണം ആരംഭിച്ചപ്പോൾ ‘ഗാസ കത്തുകയാണ്’ എന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രഖ്യാപിച്ചു. കനത്ത ബോംബാക്രമണത്തിനു പിന്നാലെ ഇസ്രയേൽ സൈന്യം നഗരത്തിൻ്റെ പ്രാന്തപ്രദേശങ്ങളിൽ നിന്ന് ഉള്ളിലേക്ക് പ്രവേശിച്ചു. ആക്രമണത്തിൻ്റെ സമയപരിധി ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മാസങ്ങൾ നീണ്ടേക്കാമെന്ന് ഇസ്രയേലി മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.യുഎൻ മനുഷ്യാവകാശ കമ്മിഷൻ ചുമതലപ്പെടുത്തിയ വിദഗ്ധർ ഇസ്രയേലിനെതിരെ വംശഹത്യ ആരോപണം ഉന്നയിച്ച അതേ ദിവസമാണ് ആക്രമണം ആരംഭിച്ചത്. എന്നാൽ, ഈ റിപ്പോർട്ട് പക്ഷപാതപരവും തെറ്റുമാണെന്ന് ചൂണ്ടിക്കാട്ടി ഇസ്രയേൽ ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ, യുദ്ധം അവസാനിപ്പിക്കാൻ കരാറിലെത്താനുള്ള സമയം കുറവാണെന്ന് മുന്നറിയിപ്പ് നൽകി.
മനുഷ്യത്വരഹിതമായ കാര്യങ്ങളാണ് ഗാസയിൽ ഇപ്പോൾ സംഭവിക്കുന്നതെന്ന് യുണിസെഫ് വക്താവ് ടെസ് പറഞ്ഞു. 700 ദിവസത്തിലധികമായി തുടരുന്ന സംഘർഷത്തിൽ ഏകദേശം അരലക്ഷത്തോളം കുട്ടികളാണ് ഇവിടെ നിന്ന് ഓടിരക്ഷപ്പെട്ടതെന്നു ടെസ് വ്യക്തമാക്കി.
ഗാസ യുദ്ധത്തിൽ നിന്ന് ഇസ്രായേൽ ഉടൻ പിന്മാറണമെന്ന് യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കൂർ ടർക്ക് ആവശ്യപ്പെട്ടു. “ഗാസയെ ഇസ്രായേൽ അനിയന്ത്രിതമായി നശിപ്പിക്കുന്നത് നിർത്തണം. പട്ടിണിയിലും വൈകല്യത്തിലും കഴിയുന്നവരെ വീണ്ടും ആക്രമിക്കുന്നതിലൂടെ എന്താണ് ഇസ്രായേൽ അർത്ഥമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

എന്നാൽ ഇസ്രയേൽ ഇതൊന്നും വകവെയ്ക്കുന്നില്ല . യുദ്ധവുമായി മുന്നോട്ട് തന്നെയാണ്. ഗാസ സിറ്റിയിൽ ഇപ്പോഴും 2000 മുതൽ 3000 വരെ ഹമാസ് പോരാളികൾ ഉണ്ടെന്ന് ഇസ്രയേൽ സൈന്യം വിശ്വസിക്കുന്നു. ഹമാസ് തുരങ്കങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഒരു ഇസ്രയേലി സൈനിക ഓഫിസർ വെളിപ്പെടുത്തി. കഴിഞ്ഞ രണ്ടു വർഷം നീണ്ട യുദ്ധത്തിൽ ഹമാസിൻ്റെ സൈനിക ശേഷി ഗണ്യമായി കുറഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

സൈനിക മാർഗനിർദേശങ്ങൾക്കനുസരിച്ച്, തൻ്റെ പേര് വെളിപ്പെടുത്താൻ താത്പര്യപ്പെടാത്ത ഒരു ഇസ്രയേലി സൈനിക ഓഫിസർ, ഗാസ സിറ്റിയിലെ ആക്രമണത്തിൻ്റെ പ്രധാന ഘട്ടം ആരംഭിച്ചുവെന്ന് പറഞ്ഞു. ഗാസ സിറ്റിയിലെ ആശുപത്രികളിൽ മാത്രം 69 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. ഗാസയിലെ വളരെ ദുരിതം നിറഞ്ഞ രാത്രിയായിരുന്നു കഴിഞ്ഞതെന്ന് ഷിഫ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. മുഹമ്മദ് അബു സെൽമിയ പറഞ്ഞു.

ഇസ്രയേൽ ആക്രമണത്തിന് മുന്നോടിയായി മുന്നറിയിപ്പുകൾ ലഭിച്ചപ്പോൾ, ഗാസ നഗര പ്രദേശത്ത് താമസിച്ചിരുന്ന ഏകദേശം 10 ലക്ഷം പലസ്തീനികളിൽ 3.5 ലക്ഷം പേർ നഗരം വിട്ടുവെന്ന് ഇസ്രയേൽ സൈന്യം കണക്കാക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 2.2 ലക്ഷത്തിൽ അധികം പലസ്തീനികൾ വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്തെന്ന് യുഎൻ കണക്കുകൾ സൂചിപ്പിക്കുന്നു. താമസിക്കാൻ ഇടമില്ലാത്തതിനാൽ ആളുകൾ മലമൂത്ര വിസർജനമുള്ള സ്ഥലങ്ങളിൽ പോലും താത്‌കാലിക കൂടാരങ്ങൾ കെട്ടി അഭയം തേടുകയാണ്.

ഗാസയിലെ ആശുപത്രികളിൽ 69 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്, അതിൽ 22 കുട്ടികളടക്കം 49 പേരുടെ മൃതദേഹങ്ങൾ ഷിഫ ആശുപത്രിയിൽ എത്തിച്ചു. അൽ-അഹ്‌ലി ആശുപത്രിയിൽ 17 മൃതദേഹങ്ങളും അൽ-ഖുദ്‌സ് ആശുപത്രിയിൽ 3 മൃതദേഹങ്ങളും ലഭിച്ചു. ഈ മരണങ്ങളെക്കുറിച്ച് ഇസ്രയേൽ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇസ്രയേൽ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 40 പേർ കൊല്ലപ്പെട്ടെന്ന് സൗദ് അൽ-സക്കാനി എന്ന സ്ത്രീ അറിയിച്ചു. തൻ്റെ മകളും മരുമകനും അവരുടെ കുട്ടികളും ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടെന്നും, വീട് പൂർണമായി തകർന്നെന്നും അവർ പറഞ്ഞു. ഗാസ സിറ്റിയിലെ ഷെയ്ഖ് റദ്‌വാൻ പരിസരത്തുള്ള തൻ്റെ വീട്ടിൽനിന്ന് തീരദേശ റോഡിന് സമീപത്തേക്ക് ഓടി രക്ഷപ്പെട്ടുവെന്ന് 39 വയസുള്ള ഇസ്മായിൽ സെയ്ദ പറഞ്ഞു.

ഹമാസ് സാധാരണ ജനങ്ങൾ താമസിക്കുന്നിടങ്ങളിൽ സൈനിക കേന്ദ്രങ്ങൾ സ്ഥാപിച്ചതായി ഇസ്രയേൽ ആരോപിക്കുന്നു. 2023 ഒക്ടോബർ 7-ന് ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിച്ചത്. ഈ ആക്രമണത്തിൽ ഭൂരിഭാഗവും സാധാരണക്കാരായ 1200 ഓളം പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.

ReadAlso:

ന്യൂയോർക്കിലെ മംദാനിയുടെ വിജയം; ജൂതന്മാർ ഇസ്രായേലിലേക്ക് പലായനം ചെയ്യണമെന്ന് ഇസ്രായേൽ മന്ത്രി

ട്രംപിന് വമ്പൻ തിരിച്ചടി; തീരുവ നയത്തെ ചോദ്യം ചെയ്ത് യുഎസ് സുപ്രീംകോടതി

സുഡാൻ ആഭ്യന്തര കലാപം രൂക്ഷം: വടക്കൻ കൊർഡോഫനിൽ ആർഎസ്എഫ് ആക്രമണം; 40 പേർ കൊല്ലപ്പെട്ടു, ജനജീവിതം ദുസ്സഹമായി

ഹമാസ് ഒരു ബന്ദിയുടെ മൃതദേഹം കൂടി ഇസ്രായേലിന് കൈമാറി; ഗാസയിൽ യുഎൻ സേനയ്ക്കുള്ള കരടു പ്രമേയം യുഎസ് കൈമാറി

റിപ്പബ്ലിക്കൻ തോൽവിക്ക് കാരണം ഞാൻ മത്സരിക്കാത്തത്: പ്രാദേശിക തിരഞ്ഞെടുപ്പ് ഫലത്തിൽ ട്രംപിന്റെ പ്രതികരണം

ഗാസയിൽ ഇപ്പോഴും 48 ബന്ദികൾ ഉണ്ടെന്നും അതിൽ 20 പേരെങ്കിലും ജീവിച്ചിരിക്കുന്നുണ്ടെന്നാണ് ഇസ്രയേൽ വിശ്വസിക്കുന്നത്. ബന്ദികളെ മോചിപ്പിക്കണമെങ്കിൽ പലസ്തീൻ തടവുകാരെ വിട്ടയക്കണമെന്നും, ഇസ്രയേൽ പൂർണമായി ഗാസയിൽ നിന്ന് പിൻവാങ്ങണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വീടിന് മുന്നിൽ ബന്ദികളുടെ കുടുംബങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചു. തങ്ങളുടെ കുട്ടികൾക്ക് അപകടം വരുമെന്ന് അറിഞ്ഞിട്ടും നെതന്യാഹു ബോംബാക്രമണത്തിന് ഉത്തരവിട്ടെന്ന് ഒരു ബന്ദിയുടെ അമ്മയായ അനാത് അംഗ്രാസ്റ്റ് ആരോപിച്ചു. തൻ്റെ മകൻ്റെ ജീവൻ്റെ കാര്യത്തിൽ തീരുമാനം എടുക്കുന്നത് നെതന്യാഹു മാത്രമാണെന്നും അവർ പറഞ്ഞു.

ഈജിപ്ത് പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ-സിസി ഇസ്രയേലിനെ “ഒരു ശത്രു” എന്ന് വിശേഷിപ്പിച്ചു. 1979-ൽ ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം സ്ഥാപിച്ചതിനു ശേഷം ആദ്യമായാണ് ഒരു ഈജിപ്ഷ്യൻ നേതാവ് ഇങ്ങനെയൊരു പദം ഉപയോഗിക്കുന്നത്. ഇത് ഇസ്രയേലിനോടുള്ള ഈജിപ്തിൻ്റെ ക്ഷമ നശിക്കുന്നതിൻ്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

വെടിനിർത്തൽ ചർച്ചകളിൽ ഖത്തർ വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പറഞ്ഞു. കൂടാതെ, ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധവും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇസ്രയേൽ ആക്രമണത്തെ അറബ്, മുസ്‌ലിം രാജ്യങ്ങൾ ഒരു ഉച്ചകോടിയിൽ അപലപിച്ചെങ്കിലും കാര്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

Tags: CHILDREN IN GAZAisrail gazapoverty in gaza

Latest News

ബിഹാറിൽ ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്, 64.6 ശതമാനം | bihar-elections-first-phase-of-polling-ends-with-record-voter-turnout

കുതിരാനിൽ വീണ്ടും കാട്ടാന ; വീടിന് നേരെ ആക്രമണം | Wild elephants descend on Thrissur Kuthiran again

ലാന്‍ഡിംഗ് പേജില്‍ നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിംഗാകില്ല; ടിആര്‍പി നയത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം | landing page not to be counted for trp rating says MIB

ക്യാമ്പ് ഓഫീസിലെ മരം മുറി: എസ്പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ എസ്ഐരാജി വച്ചു | si-sreejith-who-filed-a-complaint-against-sp-sujith-das-resigns

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ | Sabarimala gold robbery; Former Thiruvabharanam Commissioner KS Baiju arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies