തൃശൂർ: ഇരിങ്ങാലക്കുട സ്വദേശി ആനന്ദവല്ലിക്ക് കരുവന്നൂർ ബാങ്കിൽ നിന്ന് പണം ലഭിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആനന്ദവല്ലിയെ അധിക്ഷേപിച്ച വാർത്ത ഏറെ വിവാദമായിരുന്നു. സുരേഷ് ഗോപിയെ കാണുന്നതിന് പകരം ബാങ്ക് അധികൃതരെ കണ്ടാൽ മതിയായിരുന്നുവെന്ന് ആനന്ദവല്ലി പറഞ്ഞു.
ആനന്ദവല്ലിയുടെ പ്രശ്‌നം ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിഹാരമുണ്ടായതെന്ന് സിപിഎം പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി ആർ.എൽ ജീവൻലാൽ പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടിയിൽ നടന്ന കലുങ്ക് സൗഹൃദ സംഗമത്തിൽ വെച്ചാണ് ആനന്ദവല്ലിയെ സുരേഷ് ഗോപി അധിക്ഷേപിച്ചത്.
















