തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിൽ 17-കാരനായ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ 45-കാരി അറസ്റ്റിൽ. പൊലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
പതിനേഴുകാരനെ ഇവർ വീട്ടിൽ തടഞ്ഞുവെച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ കുള്ളഞ്ചാവടി ഗ്രാമത്തിൽനിന്നുള്ള 17-കാരനായ കോളേജ് വിദ്യാർഥിയെ കാണാനില്ലെന്ന പരാതിയെ തുടർന്നാണ് നടപടി. പ്രായപൂർത്തിയായിട്ടില്ലാത്ത വിദ്യാർഥി 45 വയസ്സുള്ള സ്ത്രീക്കൊപ്പം കഴിയുകയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രലോഭിപ്പിച്ച് കൂടെക്കൂട്ടുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പോക്സോ ചുമത്തി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
















