കൊച്ചി: യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ വേടനെതിരെ കുറ്റപത്രം സമർപ്പിച്ചു. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
തൃക്കാക്കര പൊലീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. ബലാത്സംഗം നല്‍കിയതിനും വിവാഹവാഗ്ദാനം ചെയ്തതിന് വാട്ട്സാപ്പ് ചാറ്റുകളടക്കം തെളിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പോലീസ് കേസ് എടുത്തത്. വേടന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെയും തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നിലവില്‍ ഈ കേസില്‍ ജാമ്യത്തിലാണ് വേടന്‍.
അതേസമയം ഇന്നലെ കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ ഹില്‍ പാലസ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഏപ്രില്‍ 28 നാണ് വേടന്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ നിന്ന് തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് കഞ്ചാവ് പിടികൂടിയത്. വേടന്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്നു കുറ്റപത്രത്തില്‍ പറയുന്നു. വേടന്‍ ഉള്‍പ്പെടെ 9 പേരാണ് കേസില്‍ ഉണ്ടായിരുന്നത്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
















