പുതുക്കിയ ക്രെഡിറ്റ് സ്കോർ അപ്ഡേഷൻ അതിവേഗത്തിൽ നടപ്പാക്കാൻ റിസർവ് ബാങ്ക്. ഇതിനുള്ള കരട് മാർഗ രേഖ പ്രസിദ്ധീകരിച്ചു. 2026 ഏപ്രിൽ 1 മുതൽ എല്ലാ ആഴ്ച്ചയും ക്രെഡിറ്റ് സ്കോർ അപ്ഡേറ്റ് ചെയ്യാനാണ് ക്രെഡിറ്റ് ബ്യൂറോകൾക്കും, ധനകാര്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ വർഷം വരെ മാസത്തിൽ ഒരു തവണയാണ് ധനകാര്യ സ്ഥാപനങ്ങൾ ഉപഭോക്താക്കളുടെ വായ്പാ വിവരങ്ങൾ ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾക്ക് നൽകിയിരുന്നത്. 2025 ജനുവരി മുതൽ ഇത് രണ്ടാഴ്ച്ചയിൽ ഒരിക്കൽ എന്ന നിലയിലേക്ക് മാറ്റിയിരുന്നു. ഈ സമയപരിധിയാണ് വീണ്ടും ഒരാഴ്ച്ചയിലേക്ക് കുറച്ചു കൊണ്ടു വരുന്നത്.
ഇവിടെ ഉപയോക്താക്കൾക്ക് തിരിച്ചടവ് രീതിയനുസരിച്ച് ഒരേ സമയം ഗുണവും, ദോഷവും ഉണ്ടാകാനാണ് സാധ്യത. അതായത് ഒരു ലോൺ ക്ലോസ് ചെയ്താൽ ഒരാഴ്ച്ച കൊണ്ട് അത് ക്രെഡിറ്റ് സ്കോറിൽ പ്രതിഫലിക്കും. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ അതും ഒരാഴ്ച്ചയ്ക്കുള്ളിൽ സ്കോറിനെ ദോഷകരമായി ബാധിക്കും.
ധനകാര്യ സ്ഥാപനങ്ങളെ സംബന്ധിച്ചും പോസിറ്റീവായ തീരുമാനമാണ് കേന്ദ്ര ബാങ്ക് കൈക്കൊണ്ടിരിക്കുന്നത്. വായ്പ എടുക്കുന്ന വ്യക്തിയുടെ ബാധ്യതകൾ, തിരിച്ചടവ് രീതി അടക്കമുള്ളവയുടെ ഏറ്റവും പുതിയ അപ്ഡേഷൻസ് റിയൽ-ടൈം അടിസ്ഥാനത്തിൽ ലഭിക്കുമെന്നതിനാലാണിത്. പേഴ്സണൽ ലോൺ പോലെയുള്ള അൺസെക്വേർഡ് വായ്പകളുമായി ബന്ധപ്പെട്ട് ധനകാര്യ സ്ഥാപനങ്ങൾ പരമ പ്രാധാന്യത്തോടെ പരിഗണിക്കുന്ന ഒന്നാണ് ക്രെഡിറ്റ് സ്കോർ.
ഭാവിയിൽ ക്രെഡിറ്റ് സംബന്ധമായ വിവരങ്ങൾ പ്രതിദിനാടിസ്ഥാനത്തിൽ കൊണ്ടു വരാൻ റിസർവ് ബാങ്ക് ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിനായി സാങ്കേതികമപരമായി വലിയ അപ്ഡേഷൻസ് നടത്തേണ്ടതുണ്ട്.
ഇന്ത്യ പോലൊരു മഹാരാജ്യത്ത് ക്രെഡിറ്റ് ഡാറ്റ വോളിയം വളരെ വലുതാണ് എന്നതാണ് കാരണം. മാത്രമല്ല, അധിക സ്റ്റോറേജ് കോസ്റ്റ്, കോസ്റ്റ് ഓഫ് കമ്പ്യൂട്ടിങ്, സ്റ്റാറ്റസ് റിയൽ-ടൈം അപ്ഡേറ്റ്സ് എന്നിവയും തടസ്സങ്ങളാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഓരോ മാസവും 7,14,21,28 എന്നീ തിയ്യതികൾ അടിസ്ഥാനമാക്കിയുള്ള ക്രെഡിറ്റ് വിവരങ്ങളാണ് ക്രെഡിറ്റ് റേറ്റിങ് ഏജൻസികളുമായി ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ പങ്കു വെക്കേണ്ടത്. ഇതിൽ ഓരോ തിയ്യതിയും കഴിഞ്ഞാൽ 2 ദിവസത്തിനകം വിവരം കൈമാറിയിരിക്കണം. പൂർണമായ ക്രെഡിറ്റ് വിവരങ്ങൾ എല്ലാ മാസവും 3ാം തിയ്യതിയാണ് നൽകേണ്ടത്.
രാജ്യത്ത് വായ്പാ വിതരണം വർധിച്ചതോടെ ക്രെഡിറ്റ് സ്കോറിന് വലിയ പ്രാധാന്യമാണുള്ളത്. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ അവസരോചിതമായ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
ജി.എസ്.ടി പരിഷ്ക്കരണം, പണപ്പെരുപ്പം എന്നിവ നിരീക്ഷിച്ച് യുക്തമായ തീരുമാനത്തിലെത്താൻ കൂടുതൽ സമയം കേന്ദ്ര ബാങ്കിന് ഇതിലൂടെ ലഭിക്കും. വെല്ലുവിളികൾ മുൻകൂട്ടി കണ്ട് തീരുമാനമെടുക്കാൻ ബാങ്കുകൾക്കും സമയം നൽകുന്ന തീരുമാനം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
















