ആധാർ കാർഡ് ഇന്ത്യൻ പൗരന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ്. ബാങ്ക് അക്കൗണ്ടുകൾ, സർക്കാർ ആനുകൂല്യങ്ങൾ, സ്‌കൂൾ പ്രവേശം എന്നിങ്ങനെ എല്ലാ സുപ്രധാന കാര്യങ്ങൾക്കും ഇത് ഇന്ന് അത്യാവശ്യമാണ്. ഈ പശ്ചാത്തലത്തിൽ, യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അടുത്തിടെ ആധാർ സേവനങ്ങളിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങൾ ശ്രദ്ധേയമാണ്.
അഞ്ച് വയസ്സ് മുതൽ പതിനേഴ് വയസ് വരെയുള്ള കുട്ടികൾക്കായുള്ള ബയോമെട്രിക്ക് അപ്‌ഡേറ്റിനായി ഇനിമുതൽ തുക ഈടാക്കേണ്ട എന്നാണ് യുഐഡിഎഐ തീരുമാനിച്ചിരിക്കുന്നത്. ഒരു വർഷത്തേക്കാണ് തുക ഈടാക്കുന്നത് നിർത്തിയത്. ഈ പുതിയ തീരുമാനം ഒക്ടോബർ ഒന്ന് മുതൽ നിലവിൽ വന്നു.
പുതിയ നിർദ്ദേശപ്രകാരം, അഞ്ച് വയസ്സിനും പതിനഞ്ച് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള നിർബന്ധിത ബയോമെട്രിക് അപ്‌ഡേഷൻ (വെരിഫിക്കേഷൻ) ഇനി മുതൽ പൂർണ്ണമായും സൗജന്യമായിരിക്കും. ഏകദേശം 6 കോടി കുട്ടികൾക്ക് ഈ തീരുമാനം ഗുണകരമാകും എന്നാണ് കരുതപ്പെടുന്നത്.
അഞ്ച് വയസ്സ് പിന്നിട്ടാൽ ഫിങ്കർപ്രിന്റുകൾ, ചിത്രങ്ങൾ എന്നിവയെല്ലാം ഉപയോഗിച്ച് ആധാർ അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. അഞ്ച് മുതൽ ഏഴ് വയസ് വരെയുള്ള സമയത്താണ് കുട്ടികൾ ആദ്യ അപ്‌ഡേറ്റ് ചെയ്യാറുള്ളത്. 15-17 വരെയുള്ള പ്രായത്തിൽ രണ്ടാമത്തെ അപ്‌ഡേറ്റും ചെയ്യാറുണ്ട്. ഇവയ്ക്ക് 125 രൂപയാണ് ഈടാക്കിയിരുന്നത്.
അതാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്. ആധാർ അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. സ്‌കൂൾ അഡ്മിഷൻ, എൻട്രൻസ് എക്സമുകൾക്ക് രെജിസ്ട്രേഷൻ തുടങ്ങിയവയ്ക്ക് ആധാർ നിർബന്ധമാണ്.
















