ജയ്പൂർ ആശുപത്രിയിലെ ഐസിയുവിൽ ഉണ്ടായ തീപിടിത്തത്തിൽ മരണം 8 ആയി ഉയര്‍ന്നു. ദുരന്തത്തിൽ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ വിശദമായ അന്വേഷണത്തിന് നിർദേശിച്ചിട്ടുണ്ട്.
അന്വേഷണ കമ്മീഷനെയും സര്‍ക്കാര്‍ രൂപീകരിച്ചു.
മെഡിക്കല്‍ എഡ്യുക്കേഷന്‍ കമ്മീഷണര്‍ ഇഖ്ബാല്‍ ഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. ഇന്നലെ അർധരാത്രിയോടുകൂടെയാണ് സവായ് മാൻ സിംഗ് ആശുപത്രിയിൽ തീപിടിത്ത ദുരന്തം ഉണ്ടായത്. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
തീപിടിത്തത്തിൽ പെട്ടന്ന് തന്നെ തീ പടരുകയും, പുക ശ്വസിച്ചുമാണ് രോഗികൾ മരിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടർ അനുരാഗ് ധകാഡ് വ്യക്തമാക്കി. തീപിടിത്തം ഉണ്ടാകുന്ന സമയത്ത് പതിനൊന്ന് രോഗികളാണ് ഐ സി യു വിൽ ഉണ്ടായിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
















