ഇന്ത്യയുടെ റഷ്യന്‍ വ്യാപാര ബന്ധങ്ങൾ തടയിടാന്നുള്ള യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സമ്മർദ്ദ തന്ത്രമായിരുന്ന നികുതികള്‍. എന്നാല്‍ അമേരിക്കയുടെ അടവുകളൊന്നും ഇന്ത്യയിൽ വിലപോയില്ല. എന്നാൽ അമേരിക്ക ലോകശക്തിയെന്ന ധാരണയിൽ മുന്നോട്ട് പോയികൊണ്ടിരിക്കുന്ന ട്രംപിന് അടിതെറ്റി. പല നടപടികളും യുഎസിന് തന്നെ പണിയായി, അടച്ചുപൂട്ടലിൽ വരെയെത്തി കാര്യങ്ങൾ. ഇന്ത്യയോട് നികുതി യുദ്ധത്തിലുള്ള തോല്‍വി ട്രംപ് പോലൊരു ഭരണകര്‍ത്താവിന് സഹിക്കാവുന്നതിലും അപ്പുറമാണ്. ഇതിന്റെ പകപോക്കലാണ് ഇപ്പോഴുള്ള തുടര്‍ നടപടികള്‍ പലതും.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലവില്‍ തന്റെ പക തീർക്കുന്നത് അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയാണ്. യുഎസ് നിബന്ധകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒമ്പത് സര്‍വകലാശാലകള്‍ക്ക് ട്രംപ് ഭരണക്കൂടം മെമ്മോ അയച്ചിട്ടുണ്ട്. ഇതു പാലിക്കാത്ത പക്ഷം ഫെഡറല്‍ ഫണ്ടുകളിലേക്ക് പ്രവേശനം ലഭിക്കില്ലെന്ന ഭീഷണിയും ട്രംപ് ഉയര്‍ത്തിയിട്ടുണ്ട്. ‘A Pact for Academic Excellence in Higher Education’ എന്ന പേരിലാണ് ട്രംപിന്റെ 10 നിബന്ധനകള്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ദി വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്രംപ് മെമ്മോ- പ്രധാന പോയിന്റുകള്‍
- അമേരിക്കന്‍ കോളേജുകളിലെ അന്താരാഷ്ട്ര ബിരുദ വിദ്യാര്‍ത്ഥികളുടെ ആകെ എണ്ണം 15 ശതമാനമായി പരിമിതപ്പെടുത്തണം.
- മൊത്തം വിദ്യാര്‍ത്ഥികളില്‍ 5 ശതമാനത്തില്‍ കൂടുതല്‍ ഒരു രാജ്യത്ത് നിന്ന് പാടില്ല.
വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം കുറയ്ക്കണം. - യാഥാസ്ഥിതിക മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന വകുപ്പുകള്‍ പരിഷ്കരിക്കണം.
രാജ്യത്തെ 9 സര്‍വകലാശാലകള്‍ക്കാണ് ട്രംപ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ഈ 9 യൂണിവേഴ്സിറ്റികള്‍ എന്തുകൊണ്ട് എന്നതില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ 9 സര്‍വകലാശാലകളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം വളരെ കൂടുതലാണ്. ട്രംപിന്റെ പുതിയ നീക്കം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതും ഇന്തയന്‍ വിദ്യാര്‍ത്ഥി സമൂഹത്തിനു തന്നെയായിരിക്കും.
















