Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ബിഹാറിൽ ബിജെപിയും ജെഡിയുവും തുല്യ സീറ്റുകളിൽ മത്സരിച്ചേക്കും; ഒക്ടോബർ 13ന് പ്രഖ്യാപനമെന്ന് സൂചന

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 10, 2025, 09:59 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച് ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻ‌ഡി‌എ) സഖ്യകക്ഷികളുമായി സമവായത്തിലെത്തിയതായി റിപ്പോർട്ടുകള്‍. ഒക്ടോബർ 13 ന് സംയുക്ത പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന. സ്ഥാനാർഥികളുടെ ആദ്യ പട്ടികയും ഇതോടൊപ്പം പുറത്തിറക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഭാരതീയ ജനതാ പാർട്ടി (ബിജെപി), മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ജനതാദൾ യുണൈറ്റഡ് (ജെഡിയു), ലോക് ജനശക്തി പാർട്ടി (റാം വിലാസ്) അഥവാ എൽജെപി (ആർ), ഹിന്ദുസ്ഥാനി അവാം മോർച്ച സെക്കുലർ (എച്ച്എഎംഎസ്), രാഷ്ട്രീയ ലോക് മോർച്ച (ആർ‌എൽ‌എം) എന്നിവരാണ് ബിഹാറിലെ എൻഡിഎ സഖ്യകക്ഷികള്‍.

ആഭ്യന്തര സഹമന്ത്രിയും ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവുമായ നിത്യാനന്ദ് റായ് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രിയും എൽജെപി (ആർ) നേതാവുമായ ചിരാഗ് പാസ്വാനെ ഡൽഹിയിലെ വസതിയിൽ സന്ദർശിച്ചതിന് ശേഷമാണ് സീറ്റ് വിഭജനം സംബന്ധിച്ച വിശാലമായ ധാരണയിലെത്തിയത്.

കഴിഞ്ഞ വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടി നേടിയ അഞ്ച് ലോക്‌സഭാ സീറ്റുകളും 100 ശതമാനം സ്ട്രൈക്ക് റേറ്റും കണക്കിലെടുത്ത്, എൻ‌ഡി‌എയുടെ ഭാഗമായി മത്സരിക്കാൻ ചിരാഗ് 35-40 നിയമസഭാ സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു. മറുവശത്ത്, എച്ച്‌എ‌എം‌എസ് നേതാവും കേന്ദ്രമന്ത്രിയുമായ ജിതൻ റാം മാഞ്ചി തൻ്റെ പാർട്ടിക്ക് 15 സീറ്റുകൾ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ രാജ്യസഭാംഗം ഉപേന്ദ്ര കുശ്വാഹ ആർ‌എൽ‌എമ്മിന് 10 സീറ്റുകൾ നൽകണമെന്ന ആവശ്യമാണ് ഉയർത്തിയത്.

വലിയ പാർട്ടികളായ ബിജെപിയും ജെഡിയുവും ഏകദേശം തുല്യ സീറ്റുകളിൽ മത്സരിക്കും. ഇത് 99 മുതൽ 103 സീറ്റു വരെയാകാമെന്നാണ് കണക്കുകൂട്ടൽ. ജെഡിയു അതിൻ്റെ ‘ബിഗ് ബ്രദർ’ പദവി നില നിർത്താൻ ബിജെപിയേക്കാൾ ഒരു സീറ്റിൽ കൂടുതൽ മത്സരിക്കും എന്നതാണ് ഏക വ്യവസ്ഥ.

“എൻ‌ഡി‌എയിൽ ഞങ്ങൾക്ക് അഞ്ച് പാർട്ടികൾ മാത്രമേയുള്ളൂ. എല്ലാവരും അവരുടെ ആവശ്യങ്ങൾ മുന്നോട്ട് വയ്ക്കുന്നു. വെള്ളിയാഴ്‌ചയോടെ അവർ അന്തിമ സംസ്ഥാനതല യോഗം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. തുടർന്ന് വിഷയം കേന്ദ്ര തലത്തിലേക്ക് പോകും. ​​അവിടെ മറ്റൊരു യോഗത്തിൽ അന്തിമ തീരുമാനം എടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) ഒരു സംസ്ഥാന പാർട്ടിയായി അംഗീകരിക്കുന്നതിന് ഞങ്ങൾക്ക് ആറ് ശതമാനം വോട്ടുകളോ എട്ട് സീറ്റുകളിൽ വിജയമോ ആവശ്യമാണ്,” മാഞ്ചി പറഞ്ഞു.

“സീറ്റ് വിഭജനത്തെച്ചൊല്ലി ചില തർക്കങ്ങൾ ഉണ്ടെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ ഞങ്ങളുടെ സഖ്യം ഐക്യവും ശക്തവുമാണെന്ന് ഉറപ്പാണ്. പാകിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂരിൽ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഇന്ത്യ അതിൻ്റെ ശക്തി തെളിയിച്ചിട്ടുണ്ട്. സഖ്യത്തിന് ദോഷം വരുത്താൻ ഒരു എൻ‌ഡി‌എ ഘടകകക്ഷിയും ഒന്നും ചെയ്യില്ല,” മാഞ്ചി കൂട്ടിച്ചേർത്തു.

ReadAlso:

ലാന്‍ഡിംഗ് പേജില്‍ നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിംഗാകില്ല; ടിആര്‍പി നയത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം | landing page not to be counted for trp rating says MIB

ജെഎന്‍യുവില്‍ ഇടതുസഖ്യത്തിന് ജയം; മലയാളിയായ ഗോപിക ബാബു വൈസ് പ്രഡിഡന്റ്

ഓർക്കിഡ് സ്പാ സെന്റർ മറയാക്കി പെൺവാണിഭം; നടത്തിപ്പുകാരടക്കം മൂന്നുപേർ അറസ്റ്റിൽ

ബിടിഎസ് ആരാധകർക്ക് വമ്പൻ സർപ്രൈസ് ആയി ജങ്കൂക്ക് ഇന്ത്യയിലേക്ക്: ഗോൾഡൻ’ എക്സിബിഷൻ മുംബൈയിൽ

മുംബൈയിൽ പുതിയ മോണോ റെയിൽ ട്രെയിൻ പരീക്ഷണയോട്ടത്തിനിടെ അപകടത്തിൽപ്പെട്ടു; കോച്ചിന് കേടുപാടുകൾ

മുൻകാലങ്ങളിൽ മറ്റ് സഖ്യ അംഗങ്ങളുമായി നിതീഷ് തന്നെ സീറ്റ് പങ്കിടൽ ചർച്ചകൾക്ക് നേതൃത്വം നൽകിയപ്പോൾ ഇത്തവണ അദ്ദേഹം അത് ബിജെപിയെ ഏൽപ്പിച്ചു. തുടന്ന് അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ സഖ്യകക്ഷികളുമായി തുടർച്ചയായ കൂടിക്കാഴ്‌ചകൾ നടത്തി.

ആഭ്യന്തര, ബാഹ്യ സർവേകളുടെ അടിസ്ഥാനത്തിൽ ഓരോ സീറ്റിലേക്കും ഏറ്റവും അനുയോജ്യരായ മൂന്ന് സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടുണ്ട്. അവരെ കുറിച്ച് ഡൽഹിയിൽ വിശദമായി ചർച്ച ചെയ്യും. ബിഹാർ ബിജെപി യൂണിറ്റിൻ്റെ കോർ ഗ്രൂപ്പ് ഒക്ടോബർ 11 ന് ഡൽഹിയിൽ യോഗം ചേരും. തുടർന്ന് ഒക്ടോബർ 12 ന് പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരും. അതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, മറ്റ് ഉന്നത നേതാക്കൾ എന്നിവർ പങ്കെടുക്കും.

“സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജനം രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിച്ചതും പരാജയപ്പെട്ടതുമായ സീറ്റുകളിലേക്കുള്ള സാധ്യതയുള്ള സ്ഥാനാർഥികളുടെ പാനൽ ഞങ്ങൾ തയ്യാറാക്കി. അതുപോലെ, ജെഡിയു, എച്ച്എഎംഎസ്, എൽജെപി(ആർ), ആർഎൽഎം തുടങ്ങിയ മറ്റ് എല്ലാ എൻഡിഎ അംഗങ്ങളും അവരുടെ കാര്യങ്ങള്‍ തീരുമാനത്തിലെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശരിയായ സമയത്ത് പങ്കിടും,” ബീഹാർ ബിജെപി പ്രസിഡൻ്റ് ദിലീപ് ജയ്‌സ്വാൾ പറഞ്ഞു.

ബിജെപി സ്ഥാനാർഥികളുടെ സാധ്യതാ പാനൽ അന്തിമ തെരഞ്ഞെടുപ്പിനും പ്രഖ്യാപനത്തിനുമായി പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് സമർപ്പിക്കുമെന്ന് ജയ്‌സ്വാൾ കൂട്ടിച്ചേർത്തു. 243 അംഗ ബീഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 6 നും നവംബർ 11 നും രണ്ട് ഘട്ടങ്ങളായി നടക്കും. വോട്ടെണ്ണൽ നവംബർ 14 ന് നടക്കും.

Tags: BJPNITISH KUMARJDUbihar electionbihar election 2025

Latest News

കുതിരാനിൽ വീണ്ടും കാട്ടാന ; വീടിന് നേരെ ആക്രമണം | Wild elephants descend on Thrissur Kuthiran again

ക്യാമ്പ് ഓഫീസിലെ മരം മുറി: എസ്പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ എസ്ഐരാജി വച്ചു | si-sreejith-who-filed-a-complaint-against-sp-sujith-das-resigns

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ | Sabarimala gold robbery; Former Thiruvabharanam Commissioner KS Baiju arrested

പേരാമ്പ്രയിൽ സ്കൂൾ ഗ്രൗണ്ടിൽ കാറിൽ അഭ്യാസപ്രകടനം നടത്തി പതിനാറുകാരൻ; കേസെടുത്ത് പൊലീസ് | 16-year-old boy practices driving in a car on school grounds in Perambra; MVD says no license will be issued till 25 years of age

ഗുണനിലവാരമില്ല,സംസ്ഥാനത്ത് വിവിധ മരുന്നുകള്‍ നിരോധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍ | drugs-controller-has-banned-a-group-of-substandard-medicines-being-marketed-in-kerala

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies