യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പ്രകടമാക്കി യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് അബിൻ വർക്കി പറഞ്ഞു. കേരളത്തിൽ തുടരാൻ അവസരം തരണമെന്ന് കോൺഗ്രസ് നേതാക്കളോട് അഭ്യർത്ഥിക്കുന്നതായും അബിൻ വർക്കി പറഞ്ഞു.
പാർട്ടി തീരുമാനം തെറ്റായിപ്പോയെന്ന് ഞാൻ ഒരിക്കലും പറയില്ല. എന്നാൽ എനിക്ക് കേരളത്തിൽ പ്രവർത്തിക്കണമെന്നായിരുന്നു താല്പര്യം. അതുകൊണ്ട് പാർട്ടി നേതാക്കളോട് അതിനുള്ള അവസരം തനിക്ക് ഉണ്ടാക്കി തരണമെന്നാണ് അഭ്യർത്ഥനയെന്നും അബിൻ വർക്കി പറഞ്ഞു. കേരളത്തിൽ പിണറായിക്കെതിരെ സമരം ശക്തമാക്കണം. കടപ്പാട് രാഹുൽ ഗാന്ധിയോട്.
തിരഞ്ഞെടുപ്പ് പ്രക്രിയയുലൂടെ ഒരു ലക്ഷത്തിൽ പരം വോട്ടുകൾ നേടാൻ ആയി. പാർട്ടി സമരം ചെയ്യാൻ പറഞ്ഞപ്പോൾ അത് ചെയ്‌തു. ജയിലിൽ പോകാൻ പറഞ്ഞപ്പോൾ കേസ് ഉണ്ടാക്കാൻ പറഞ്ഞപ്പോൾ അതെല്ലാം ചെയ്തു. മേൽവിലാസം ഉണ്ടാക്കി തന്നത് പാർട്ടി. അതിന് കളങ്കം ഉണ്ടാകുന്നത് ഒന്നും ചെയ്യില്ല.
ഈ തിരഞ്ഞെടുപ്പ് കോൺഗ്രസ്ന് പ്രധാനപ്പെട്ടതാണ്. കേരളത്തിൽ പ്രവർത്തനം തുടരാൻ ആണ് ആഗ്രഹിച്ചിരുന്നത്. നേതാക്കളോട് കേരളത്തിൽ തുടരാൻ അവസരം തരണമെന്ന് അഭ്യർത്ഥിക്കുന്നു. മറ്റൊന്നും കൊണ്ടല്ല കേരളത്തിൽ ഈ സുപ്രധാന സമയത്ത് തുടരാൻ അവസരം തരണം.
ഒരു ലക്ഷ്ത്തി എഴുപതിനായിരം സഹപ്രവർത്തകർ വോട്ടു ചെയ്തു. സഹായിച്ച ഒട്ടേറെ സഹ പ്രവർത്തകർ ഉണ്ട്. പാർട്ടി തീരുമാനമാണ് എല്ലാം തിരഞ്ഞെടുപ്പ് ജനാധിപത്യ പ്രക്രിയയിലൂടെയാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ ജനാധിപത്യ വത്കരിക്കാൻ തുടങ്ങിവച്ചത് രാഹുൽ ഗാന്ധി.
പാർട്ടി എടുത്ത തീരുമാനം തെറ്റായി എന്ന് പറയുന്നില്ല. താല്പര്യം പാർട്ടി നേതൃത്വത്തെ അറിയിക്കും. പിണറായി വിജയനെതിരെ പോരാടാൻ ആണ് താല്പര്യം. പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. പാർട്ടി പ്രതീക്ഷിക്കുന്ന പോരാളി ആയി കേരളത്തിൽ തുടരാൻ ആഗ്രഹിക്കുന്നു.
വിവിധ ഘടകങ്ങൾ പരിശോധിച്ച് എടുത്ത തീരുമാനമാണ് പാർട്ടി നേതാക്കന്മാർ എടുത്ത തീരുമാനമാണിത്. വന്നപ്പോൾ തന്നെ അഭ്യർത്ഥിച്ചിരുന്നു കേരളത്തിൽ തുടരാൻ അനുവദിക്കണമെന്ന്. യൂത്ത് കോൺഗ്രസ്‌ലെ എല്ലാ പ്രവർത്തകരും എല്ലാ പദവിക്കും അർഹരാണ്.മതേതരത്വം മുറുക്കി പിടിക്കുന്നവരാണ് എല്ലാവരും.
ക്രിസ്ത്യാനി ആയത് പ്രശ്നം ആണോ എന്ന് അറിയില്ല. അങ്ങനെ കാണുന്നുണ്ടോ എന്നും അറിയില്ല. പോരാട്ടം തുടരാൻ വേണ്ടി ഏത് പോസ്റ്റ് കിട്ടിയാലും ഇല്ലെങ്കിലും സമരമുഖത്ത് ഉണ്ടാകും. അമിതമായി ആഹ്ലാദിക്കുകയോ വിഷമിക്കുകയോ ചെയ്യില്ല. സംസ്ഥാന നേതൃത്വവുമായി മുന്നോട്ട് പോകും. തിരഞ്ഞെടുത്ത ഭാരവാഹികൾ അഭിപ്രായങ്ങൾ അറിയിച്ചിട്ടുണ്ടെന്നും അബിൻ വ്യക്തമാക്കി.
















