ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കി നിർണ്ണായക മൊഴി. കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയാണ് വൻ ഗൂഢാലോചന നടന്നതായി അന്വേഷണ സംഘത്തിന് മുന്നിൽ വെളിപ്പെടുത്തിയത്. ഗൂഢാലോചനയുടെ ഭാഗമായാണ് കൽപേഷിനെ കൊണ്ടുവന്നതെന്നും പോറ്റി മൊഴി നൽകിയിട്ടുണ്ട്.
ഉണ്ണികൃഷ്‌ണൻ പോറ്റി സ്പോൺസറായി അപേക്ഷ നൽകിയതുമുതൽ ഗൂഢാലോചന തുടങ്ങിയെന്നാണ് വിവരം. സ്വർണം ചെമ്പായത് ഉൾപ്പെടെ ഗൂഢാലോചനയുടെ ഭാഗമാണ്.
തട്ടിയെടുത്ത സ്വർണ്ണം പ്രതികൾ പങ്കിട്ടെടുത്തെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കേസന്വേഷണത്തിൽ വരും ദിവസങ്ങൾ നിർണായകമാകും. ഇന്ന് തന്നെ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി അന്വേഷണ സംഘം അപേക്ഷ നൽകും.
















