തിരൂർ: ഹജ്ജിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് ലീഗ് നേതാവ് 8കോടിയിലധികം രൂപ തട്ടിയെടുത്തു. മലപ്പുറം തിരൂരങ്ങാടി സ്വദേശി ട്രാവൽസ് ഉടമയായ അഫ്സൽ വലിയപീടിയേക്കലിനെതിരെയാണ് പരാതി. നൂറിലധികം ആളുകളിൽ നിന്നായി 8 കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് ഇയാൾക്കെതിരെ ഉയരുന്ന ആരോപണം.
2023- 24 കാലയളവിൽ ഹജ്ജിനു സൗകര്യമൊരുക്കാമെന്ന് പറഞ്ഞ് ദാറുൽ ഈമാൻ എന്ന ട്രാവെൽസ് ഏജൻസി വഴിയാണ് അഫ്സൽ ആളുകളെ സമീപിച്ചത്..പിന്നാലെ 120 ലധികം പേർ ഇയാളുടെ ട്രാവൽസ് മുഖേന ഹജ്ജിനു പോകാൻ പണം നൽകി.
അഞ്ചര ലക്ഷം മുതൽ 7.5 ലക്ഷം വരെയാണ് ഇവർ ഇയാൾക്ക് നൽകിയത്.ഹജ്ജ് യാത്രയ്ക്ക് സമയായപ്പോൾ ആളുകൾക്ക് തീയതിയും നൽകി. എന്നാൽ പറഞ്ഞ ദിവസങ്ങളില്ലോന്നും ഇവർക്ക് പോകാനായില്ല.പിന്നീട് യാത്ര റദ്ദാക്കിയെന്ന് എന്ന് ട്രാവെൽസ് ജീവനക്കാർ അറിയിക്കുകയായിരുന്നു.
പിന്നീട് നൽകിയ പണം തിരിച്ചുനൽകാൻ ആവശ്യപ്പെട്ടിട്ടും നൽകാൻ ഇയാൾ തയ്യാറായില്ല. പൊലീസിൽ പരാതി നൽകിയിട്ടും തുടർനടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്. പണം ആവശ്യപ്പെട്ട് പണം ലഭിക്കാനുള്ള 50 ലധികം പേർ അഫ്സലിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി.
ഈ വർഷം സർക്കാർ മുഖേനയും മറ്റു ട്രാവൽസ് ഏജൻസി മുഖേനയും ഹജ്ജിന് പോകുന്നവർ പണം ലഭിക്കാനുള്ളവരുടെ കൂട്ടത്തിലുണ്ട്. പണം ലഭിക്കുമെന്ന പ്രതീക്ഷിച്ച ഇവരും ഇതോടെ പ്രതിസന്ധിയിലായി. പണം നൽകിയില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് ഇവരുടെ തിരൂരങ്ങാടിയിലെ മുസ്‌ലിം ലീഗ് നേതാവ് കൂടിയാണ് അഫ്സൽ.തിരൂരങ്ങാടിയിലെ മുസ്‌ലിം ലീഗ് നേതാവ് കൂടിയാണ് അഫ്സൽ.
















