ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി.) തെളിവെടുപ്പ് തുടരുന്നു. പോറ്റിയുടെ ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ്, ഭൂമി സംബന്ധിച്ച വിവരങ്ങളാണ് സംഘം പ്രധാനമായും പരിശോധിച്ചത്.
ഇന്നലെ ഫ്ലാറ്റിൽ നടന്ന പരിശോധനയിൽ ഭൂമി ഇടപാടുകളുടെ രേഖകൾ കണ്ടെടുത്തു. കേസിൽ കർണാടക ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധനെയും ,സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും സാക്ഷികളാക്കിയേക്കും.
അതേസമയംം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്‌ളാറ്റിൽ നിന്ന് ഇന്നലെ സ്വർണം കണ്ടെത്തിയിരുന്നു. 150 ഗ്രാം സ്വർണമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരു മല്ലേശ്വരത്തെ ഫ്‌ളാറ്റിൽ നിന്ന് പിടികൂടിയത്.
















