ചെന്നൈ: രാഷ്ട്രീയത്തിന് അപ്പുറം രാഹുൽ ഗാന്ധിയുമായി സൗഹൃദം സൂക്ഷിക്കുന്ന ആളാണ് താനെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മറ്റൊരു നേതാവിനെയും താൻ സഹോദരൻ എന്ന് വിളിക്കാറില്ല. രാഹുൽ ഗാന്ധിയെ മാത്രമാണ് അങ്ങനെ
അഭിസംബോധന ചെയ്യാറുള്ളതെന്നും സ്റ്റാലിൻ പറഞ്ഞു.
രാഹുൽ തന്നോട് കാണിക്കുന്ന സ്നേഹം വർണിക്കാൻ കഴിയാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഫോണിൽ സംസാരിക്കുമ്പോൾ പോലും സഹോദരനെന്നാണ് വിളിക്കുന്നത്. ആശയവ്യക്തതയുള്ള ബന്ധം ആയി തങ്ങളുടെ സൗഹൃദം വളർന്നുകഴിഞ്ഞുവെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. കോൺഗ്രസ്സ് മുൻ എംഎൽഎയുടെ കൊച്ചുമകന്‍റെ വിവാഹച്ചടങ്ങിലാൻ സ്റ്റാലിൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
മുൻപ് ഡിഎംകെയും കോൺഗ്രസും വ്യത്യസ്ത വഴികളിൽ സഞ്ചാരിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോൾ ഒരേ ആശയത്തിനായി രാജ്യത്തിന്‍റെ നന്മയ്ക്കാണ് നിലനിൽക്കുന്നത്. അതിനാൽ തന്നെ സഖ്യം ഒറ്റക്കെട്ടെന്നും സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ സഖ്യം ഉപേക്ഷിക്കണമെന്ന ആവശ്യം തമിഴ്നാട് കോൺഗ്രസിൽ ഉയരുന്നതിനിടെ ആണ് സ്റ്റാലിന്റെ ഈ പ്രസ്താവന.
















