വിദേശത്തു സംഗീത പരുപാടിയിൽ പങ്കെടുക്കാൻ റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളി ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിക്ക് അനുമതി നൽകി. തൃക്കാക്കര പൊലീസ് റജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവിൽ കുറച്ചു ജാമ്യവ്യവസ്ഥകൾ നിർദേശിച്ചിരുന്നു.
സംസ്ഥാനം വിട്ടു പോകരുത്, എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം എന്നീ വ്യവസ്ഥകളിൽ ആയിരുന്നു കോടതി പുറപ്പെടുവിച്ചത്. ഇതിന് ഇളവു വേണമെന്ന വേടന്റെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. നേരത്തെ ഗവേഷണ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ എറണാകുളം സെൻട്രൽ പോലീസ് എടുത്ത കേസിലെ ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവനുവദിച്ചിരുന്നു.
നവംബർ 11ന് ദുബായ്, നവംബർ 28ന് ഖത്തർ, ഡിസംബർ 13ന് ഫ്രാൻസ്, ഡിസംബർ 20ന് ജർമനി എന്നിങ്ങനെ തനിക്കുള്ള സംഗീതപരിപാടികൾ കാണിച്ചാണ് വേടൻ ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടത്. സ്റ്റേജ് ഷോകൾ നടത്തുന്ന തനിക്ക് ജോലി ചെയ്തു ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണ് വിദേശത്തു പോകാൻ പാടില്ലെന്ന നിബന്ധന വച്ചതിലൂടെ എന്ന് വേടൻ വധിച്ചു . മാത്രമല്ല, രണ്ടു വ്യവസ്ഥകളും റദ്ദാക്കിയാലും കേസിന്റെ അന്വേഷണത്തെ അത് ഒരു വിധത്തിലും ബാധിക്കില്ലെന്നും വേടൻ വാദിച്ചിരുന്നത്. സെഷൻസ് കോടതി ഇക്കാര്യത്തിലുള്ള ഹർജി തള്ളിയതോടെയാണ് വേടൻ ഹൈക്കോടതിയെ സമീപിച്ചത്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ദലിത് സംഗീതത്തെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട് വേടനെ സമീപിച്ചപ്പോൾ തന്നോട് ലൈംഗികാതിക്രമം കാണിച്ചെന്ന ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ സെൻട്രൽ പൊലീസ് എടുത്തതാണ് മറ്റൊരു കേസ്.
















