കുറ്റ്യാടി: തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ ഗ്രാമപഞ്ചായത്തിലെ പൂതമ്പാറ വലിയപറമ്പത്ത് കല്യാണി (65)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ചൂരണി പ്രദേശത്തെ കൃഷിത്തോട്ടത്തിൽ കയ്യാല നന്നാക്കുന്നതിനായി മണ്ണ് കിളക്കുന്നതിനിടെ കല്യാണിക്ക് അണലിയുടെ കടിയേറ്റു. സഹതൊഴിലാളികൾ ഉടൻ തന്നെ അവരെ പ്രദേശത്തെ വിഷവൈദ്യനെ കാണിച്ചശേഷം കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നാണ് അവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. എന്നാൽ ബുധനാഴ്ച രാത്രി മരിച്ചു.
ഭർത്താവ്: ചാത്തു. മക്കൾ: ബിജു, ബിനു, ബിജില. മരുമക്കൾ: ബിന്ധിക, സജേഷ് (മൊയിലോത്തറ).
സഹോദരങ്ങൾ: മാതു, ജാനു, റീജ, ചന്ദ്രി, അശോകൻ, ചന്ദ്രൻ, ബാലൻ.
















